'രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യം'; കേന്ദ്രമന്ത്രി കിരൺ റിജിജു

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഭീകരതയ്ക്കെതിരായ സന്ദേശവുമായി ഏഴ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്നും രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടാണെന്നും കിരൺ റിജിജു പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട സമയത്ത്, രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ല, മറിച്ച് രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ്.

ഇന്ത്യയുടെ ശബ്ദം ലോകത്തിന് മുന്നിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് തോന്നി. ഇത് ഒരു രാഷ്ട്രീയ ദൗത്യമല്ല, വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളുണ്ട്, പക്ഷേ അവർ ഇന്ത്യയുടെ പ്രതിനിധികളാണ്, ഇതൊരു ദേശീയ ദൗത്യമാണ്. രാഷ്ട്രീയ നേതാക്കൾക്ക് പുറമേ, പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും വിശിഷ്ട നയതന്ത്രജ്ഞരും പ്രതിനിധികളിൽ ഉണ്ടായിരിക്കും. മെയ് 7 ന് പാകിസ്താൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അവർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഞാൻ പറഞ്ഞതുപോലെ ഇത് ഒരു ദേശീയ ദൗത്യമാണ്. ഇതൊരു രാഷ്ട്രീയ ദൗത്യമല്ലാത്തതിനാൽ വ്യത്യസ്തമായ ഒരു ശബ്ദവും പ്രതീക്ഷിക്കുന്നില്ല. എല്ലാവരും ഇതിനെ (സർവകക്ഷി പ്രതിനിധി സംഘത്തിന്റെ ആശയം) അഭിനന്ദിച്ചു, ഇതൊരു നല്ല ശ്രമമാണെന്നും മന്ത്രി പറഞ്ഞു. സർവ്വകക്ഷി യോഗത്തിൽ, മിക്കവാറും എല്ലാ പാർട്ടികളും നമ്മുടെ കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തിലും അവർ അതിനൊപ്പം നിൽക്കുമെന്ന് എല്ലാ പാർട്ടികളുടെയും നേതാക്കൾ പറഞ്ഞു. സർക്കാരിനെ പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞുവെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ