'രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യം'; കേന്ദ്രമന്ത്രി കിരൺ റിജിജു

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഭീകരതയ്ക്കെതിരായ സന്ദേശവുമായി ഏഴ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്നും രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടാണെന്നും കിരൺ റിജിജു പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട സമയത്ത്, രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ല, മറിച്ച് രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ്.

ഇന്ത്യയുടെ ശബ്ദം ലോകത്തിന് മുന്നിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് തോന്നി. ഇത് ഒരു രാഷ്ട്രീയ ദൗത്യമല്ല, വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളുണ്ട്, പക്ഷേ അവർ ഇന്ത്യയുടെ പ്രതിനിധികളാണ്, ഇതൊരു ദേശീയ ദൗത്യമാണ്. രാഷ്ട്രീയ നേതാക്കൾക്ക് പുറമേ, പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും വിശിഷ്ട നയതന്ത്രജ്ഞരും പ്രതിനിധികളിൽ ഉണ്ടായിരിക്കും. മെയ് 7 ന് പാകിസ്താൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അവർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഞാൻ പറഞ്ഞതുപോലെ ഇത് ഒരു ദേശീയ ദൗത്യമാണ്. ഇതൊരു രാഷ്ട്രീയ ദൗത്യമല്ലാത്തതിനാൽ വ്യത്യസ്തമായ ഒരു ശബ്ദവും പ്രതീക്ഷിക്കുന്നില്ല. എല്ലാവരും ഇതിനെ (സർവകക്ഷി പ്രതിനിധി സംഘത്തിന്റെ ആശയം) അഭിനന്ദിച്ചു, ഇതൊരു നല്ല ശ്രമമാണെന്നും മന്ത്രി പറഞ്ഞു. സർവ്വകക്ഷി യോഗത്തിൽ, മിക്കവാറും എല്ലാ പാർട്ടികളും നമ്മുടെ കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തിലും അവർ അതിനൊപ്പം നിൽക്കുമെന്ന് എല്ലാ പാർട്ടികളുടെയും നേതാക്കൾ പറഞ്ഞു. സർക്കാരിനെ പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞുവെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ