സല്‍മാന്‍ ഖാനെ വധിക്കാന്‍ എകെ 47നും എം16നും; ആയുധങ്ങളെത്തിയത് പാകിസ്ഥാനില്‍ നിന്ന്; വേട്ടയാടല്‍ അവസാനിപ്പിക്കാതെ അധോലോകം

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വിടാതെ പിന്തുടര്‍ന്ന് അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സംഘം. താരത്തിനെ നേരത്തെയും ലോറന്‍സ് ബിഷ്‌ണോയുടെ സംഘം വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് സല്‍മാന്‍ ഖാനെ വധിക്കാനുള്ള സംഘത്തിന്റെ മറ്റൊരു നീക്കം കൂടി നവി മുംബൈ പൊലീസ് പൊളിച്ചത്.

സല്‍മാന്‍ ഖാനെ വധിക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനിലെ ആയുധ വ്യാപാരിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതായും പൊലീസ് കണ്ടെത്തി. ലോറന്‍സ് ബിഷ്‌ണോയും ബന്ധുവായ അല്‍മോല്‍ ബിഷ്‌ണോയും ഇവരുടെ സഹായി ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആയുധം വാങ്ങിയതെന്ന് മുംബൈ പൊലീസ് പറയുന്നു.

എകെ 47, എം16 എന്നിവയാണ് സല്‍മാന്‍ ഖാനെ വധിക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്ന് വാങ്ങിയ ആയുധങ്ങള്‍. പന്‍വേലിയില്‍ സല്‍മാന്റെ കാര്‍ തടഞ്ഞുനിറുത്തി ആയുധങ്ങള്‍ ഉപയോഗിച്ച് വധിക്കാനായിരുന്നു പദ്ധതി. മാര്‍ച്ച് 17ന് സല്‍മാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പുതിയ പദ്ധതി പൊലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജയ് കശ്യപ് എന്ന ധനഞ്ജയ്, നഹ്‌വി, വാസ്പി ഖാന്‍, ജാവേദ് ഖാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് പേരും സല്‍മാന്റെ വീടുകളും ഷൂട്ടിങ് ലൊക്കേഷനുകളും നിരീക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.

സല്‍മാനെതിരെയുള്ള വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ സ്വയരക്ഷയ്ക്കായി തോക്ക് കൈവശം സൂക്ഷിക്കാനും പൊലീസ് സല്‍മാന് അനുവാദം നല്‍കിയിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്‌ണോയിക്കും സംഘത്തിനും സല്‍മാനുമായുള്ള വിരോധത്തിന് കാരണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ