ഇന്ധനവില വർദ്ധന; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങി കമ്പനികൾ

രാജ്യത്തെ വിമാന യാത്രനിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. വിമാന ഇന്ധനത്തിന്റെ വിലയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്ക് വർധിപ്പികണമെന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ സ്പേസ് ജെറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഏവിയേഷൻ ഫ്യുവലിന്റെ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതിനു പിന്നാലെയാണ് യാത്ര നിരക്കുകൾ വർധിക്കണമെന്ന ആവശ്യവുമായി കമ്പനി രം​ഗത്തെത്തിയത്.

10-15 ശതമാനം വർധനവാണ് ടിക്കറ്റ് നിരക്കിൽ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ‘യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് വിമാനക്കമ്പനികളെ ബാധിക്കുന്നുണ്ട്. കാരണം ഞങ്ങളുടെ ​ഗണ്യമായ ചെലവ് മുഴുവനും ഡോളർ മൂല്യത്തിലാണ്.

വിമാന ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവും രൂപയുടെ മൂല്യത്തകർച്ചയും മൂലം പ്രവർത്തന ചെലവ് മെച്ചപ്പെട്ട നിലയിൽ നിലനിർത്തുന്നതിന് നിരക്കുകളിൽ 10-15 ശതമാനം വർധനവ് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ സ്പേസ് ജെറ്റ് മാനേജിം​ഗ് ഡയറക്ടറും ചെയർമാനുമായ അജയ് സിം​ഗ് ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 2021 ജൂണിന് ശേഷം വിമാന ഇന്ധനത്തിൽ 120 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

കൊവിഡ് മാന്ദ്യത്തെ തുടർന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ള വിമാന കമ്പനികൾക്ക് ഇന്ധനവില വീണ്ടും വർധിച്ച സാഹചര്യത്തിൽ യാത്രാനിരക്കുകൾ വർധിപ്പിക്കാതെ പിടിച്ചു നിൽക്കുക പ്രയാസമാണ്. വിമാന ഇന്ധന നികുതി ലോകത്തിലേക്ക് വെച്ച് ഏറ്റവും കൂടുതലാണ്. വിലക്കയറ്റം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്പേസ് ജെറ്റ് ആവശ്യപ്പെട്ടു. പ്രവർത്തനച്ചെലവിന്റെ 50 ശതമാനം ഇന്ധനത്തിനുവേണ്ടിയാണ് ചിലവാകുന്നതെന്നും കമ്പനി ചൂണ്ടിക്കാ‌ട്ടി

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു