ദുരഭിമാനക്കൊല: മൂന്ന് ദളിതരെ കൊന്ന കേസില്‍ ആറു പ്രതികള്‍ക്ക് വധശിക്ഷ

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ സോണായി ദുരഭിമാനക്കൊലയില് പ്രതികളായ ആറുപേര്‍ക്ക് വധശിക്ഷ. 2013 ലാണ് കേസിനാസ്പദമായ സംഭവം. ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ പിതാവടക്കം ആറ് കുടുംബാംഗങ്ങളെയാണ് നാസികിലെ പ്രാദേശിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

ത്രിമൂര്‍ത്തി പവന്‍ ഫൗണ്ടേഷന്‍ കോളേജിലെ ജോലിക്കാരായ സച്ചിന്‍ ഘാരു, സന്ദീപ് തന്‍വാര്‍, രാഹുല്‍ കന്ദാരെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ സച്ചിനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

എന്നാല്‍ താഴ്ന്ന ജാതിക്കാരനുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് സച്ചിന്‍ ഘാരുവിനെയും സുഹൃത്തുക്കളെയും കൊന്ന് കഷണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, ദളിതര്‍ക്കുനനേരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Latest Stories

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ