ജയിൽ മോചിതയാകുന്നതിന് മുന്നോടിയായി ശശികലയുടെ 2,000 കോടി രൂപയുടെ ആസ്തി മരവിപ്പിച്ചു

വി കെ ശശികല ജയിൽ മോചിതയാകുന്നതിന് മുന്നോടിയായി ഏതാണ്ട് 2,000 കോടി രൂപയോളം വിലമതിക്കുന്ന അവരുടെ സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികല ജയിൽ മോചിതയാകാൻ ഇനി ഏതാണ്ട് മൂന്ന് മാസം കൂടി ഉണ്ട്.

ജയലളിത മുഖ്യപ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 ലാണ് വി കെ ശശികല ജയിലിലടക്കപ്പെടുന്നത്. 69- കാരിയായ ശശികലയെ ജനുവരി അവസാനത്തോടെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

2021 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് ശശികലയുടെ മോചനം.

2017 ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചതെന്ന് വകുപ്പ് അറിയിച്ചു. എന്തായാലും നടപടി ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാട്ടിലെ കോഡനാട്, സിരുതാവൂർ മേഖലകളിലാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി ഇ പളനിസ്വാമിയെ ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പന്നീർസെൽവം പ്രഖ്യാപിച്ച ദിവസമാണ് ആദായനികുതി വകുപ്പിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്.

വി കെ ശശികലയ്ക്ക് രണ്ട് വർഷം കൂടി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ശശികല ജയിലിൽ പോയ ശേഷം അവരുടെ പാർട്ടിയിലെയും സംസ്ഥാനത്തിലെയും രാഷ്ട്രീയം സാഹചര്യങ്ങൾ വളരെയധികം മാറി.

മുഖ്യമന്ത്രിയായിരിക്കെ ജയലളിത  മരിച്ച് മാസങ്ങൾക്കുള്ളിൽ, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ചുമതല ശശികല ഏറ്റെടുക്കുകയും ജയിൽശിക്ഷ അനുഭവിക്കുന്നതുവരെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ പന്നീർസെൽവവും പളനിസ്വാമിയും പാർട്ടിയേയും സർക്കാരിനേയും സംയുക്തമായി നിയന്ത്രിക്കുന്നു.

ജയിലിലടയ്ക്കപ്പെടുന്നതിന് മുമ്പ് പാർട്ടിയുടെ പ്രധാന ചുമതലകൾ ഏൽപ്പിച്ചിരുന്ന ശശികലയുടെ അനന്തരവൻ ടിടിവി ദിനകരൻ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചു.

10 കോടി, 10 ലക്ഷം രൂപ പിഴയടച്ചാൽ ശശികലയെ ജനുവരി 27- ന് മോചിപ്പിക്കുമെന്ന് കഴിഞ്ഞ മാസം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ജയിൽ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഒക്ടോബർ 27- നകം ശശികലയെ മോചിപ്പിക്കുമെന്നാണ് അവരുടെ അഭിഭാഷകൻ രാജസെന്തൂർ പാണ്ഡ്യൻ പ്രതീക്ഷിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം