അഗ്നിപഥ്; കലാപകാരികള്‍ക്ക് സൈന്യത്തില്‍ പ്രവേശനമില്ല, സേനയില്‍ യുവത്വം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് കേന്ദ്രം

സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥില്‍ കലാപകാരികള്‍ക്ക് പ്രവേശനമില്ലെന്ന് ലഫ്. ജനറല്‍ അനില്‍ പുരി. സൈന്യത്തിന്റെ അടിത്തറ അച്ചടക്കമാണ്. പ്രക്ഷോഭങ്ങളുടെ ഭാഗമായവര്‍ക്ക് സൈന്യത്തില്‍ സ്ഥാനമില്ല. നിയമനങ്ങള്‍ക്ക് പൊലീസ് പരിശോധന നിര്‍ബന്ധമാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ അഗ്നിവീര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഗ്നിവീറുകളും സൈനികരും തമ്മില്‍ വേര്‍തിരിവുകളൊന്നുമില്ല. സൈനികര്‍ക്ക് ലഭിക്കുന്ന അലവന്‍സുകള്‍ അഗ്നിവീറുകള്‍ക്കും ലഭിക്കും. സേനയില്‍ യുവത്വം കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള 46,000 മാത്രമല്ല 1.25 ലക്ഷം വരെ അഗ്‌നിവീറുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കും. അഗ്‌നിവീര്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാല്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം അഗ്‌നിപഥിന്റെ റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു. കരസേനയിലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കും. ആഗസ്റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടത്തും. രണ്ടു ബാച്ചുകളായാണ് കരസേനയില്‍ പരിശീലനം നല്‍കുക. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായിട്ടാണ് പരിശീലനം. ജൂണ്‍ 24 മുതല്‍ വ്യോമസേനയില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഡിസംബര്‍ 30നാണ് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുക. അടുത്ത മാസം പത്തിന് എഴുത്ത് പരീക്ഷ നടത്തും.

നാവിക സേനയില്‍ ഈ മാസം 25ന് വിജ്ഞാപനമിറക്കും. ഒരുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ പരീക്ഷയും നടത്തും. നവംബര്‍ ഒന്നിനാണ് പരിശീലനം തുടങ്ങുന്നത്. അഗ്‌നിപഥ് പദ്ധതിയലൂടെ നാവികസേനയിലേക്ക് വനിതകളേയും നിയമിക്കുമെന്ന് സേനയറിയിച്ചു.സെയിലര്‍മാരായാണ് വനിതകളെ നിയമിക്കുക.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍