അഗ്‌നിപഥ് പ്രതിഷേധം; ബിഹാറിലും രാജസ്ഥാനിലും അതീവ ജാഗ്രത

അഗ്‌നിപഥ് പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ ബീഹാറും രാജസ്ഥാനും. രാജസ്ഥാനിലെ കോട്ടയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിനിടെ ബിഹാറില്‍ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഭരണകക്ഷിയില്‍ വീണ്ടും അസ്വസ്ഥത പുറത്തുവന്നു.

പ്രതിഷേധത്തിനിടെ പാര്‍ട്ടി ഓഫിസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് കാഴ്ചക്കാരായിനിന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി പദ്ധതിയിലെ സംശയങ്ങള്‍ തീര്‍ക്കുന്നതിന് പകരം ഭരണകക്ഷിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് ബിജെപിയെന്ന് JDU മറുപടി നല്‍കി.

ഓഫിസുകളെയും നേതാക്കളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ചതിനെ തുടര്‍ന്നാണ് ബിജെപിയുടെ 10 നേതാക്കള്‍ക്ക് ഇന്നലെ കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. പ്രായപരിധിയില്‍ ഇളവും ജോലിക്ക് സംവരണവും അനുവദിച്ചതോടെ പ്രതിഷേധത്തില്‍ മാറ്റമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങള്‍ അഗ്‌നിവീറുകള്‍ക്ക് ജോലികളില്‍ മുന്‍ഗണന ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേ സമയം അഗ്‌നിപഥ് പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള അന്വേഷണം സൈനിക റിക്രൂട്ട് മെന്റ് പരിശീലന കേന്ദ്രങ്ങളിലേക്ക് നീളുകയാണ്.

പരിശീലന കേന്ദ്രം നടത്തിപ്പുകാര്‍ സ്പോണ്‍സര്‍ ചെയ്തതാണ് അക്രമങ്ങള്‍ എന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. പട്നയിലെ അക്രമങ്ങള്‍ക്ക് സംഘടിതസ്വഭാവമുണ്ടെന്നാണ് രഹസ്യന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. അറസ്റ്റിലായവരുടെ വാട്സാപ് ചാറ്റുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ