നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കര്‍ണാടകയില്‍ നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടക വിജയപുരയിലെ നിദഗുണ്ഡി താലൂക്കില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കനാലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തിയിരുന്നു.

തെലഗി സ്വദേശിയായ നിംഗരാജു ഭജന്‍ത്രി എന്നയാളുടെ ഭാര്യ ഭാഗ്യശ്രീ ഭജന്‍ത്രി ആണ് നാല് കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ച് വയസുകാരിയായ തനുശ്രീ, മൂന്ന് വയസ്സുള്ള സുരക്ഷ എന്നിവരുടെ മൃതദേഹങ്ങളാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. 13 മാസം പ്രായമുള്ള ഇരട്ടകളായ ആണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

നിംഗരാജു ഭജന്‍ത്രി വലിയ തുക ലോണെടുത്തിരുന്നു. ബാധ്യത തീര്‍ക്കാന്‍ കുടുംബസ്വത്ത് തനിക്കും സഹോദരന്മാര്‍ക്കും വീതിച്ചുനല്‍കാന്‍ ഇയാള്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിതാവ് ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് ഇയാള്‍ ഇത് സംബന്ധിച്ച് ഭാര്യയെ കുറ്റപ്പെടുത്തല്‍ പതിവായിരുന്നു.

ഇതിനിടെ ഇവര്‍ കുടുംബസമേതം ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോയി. വഴിയില്‍ ബൈക്കില്‍ ഇന്ധനം തീര്‍ന്നു. നിംഗരാജു ഭജന്‍ത്രി ഭാര്യയോടും മക്കളോടും കനാലിന് സമീപം നില്‍ക്കാന്‍ ആവശ്യപ്പെട്ട് പെട്രോള്‍ വാങ്ങാന്‍ പോയി. എന്നാല്‍ തിരിച്ചെത്തിയപ്പോഴേക്കും ഭാഗ്യശ്രീ നാല് കുട്ടികളെയും കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്വയം എടുത്തുചാടുകയും ചെയ്തിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി