നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കര്‍ണാടകയില്‍ നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടക വിജയപുരയിലെ നിദഗുണ്ഡി താലൂക്കില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കനാലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തിയിരുന്നു.

തെലഗി സ്വദേശിയായ നിംഗരാജു ഭജന്‍ത്രി എന്നയാളുടെ ഭാര്യ ഭാഗ്യശ്രീ ഭജന്‍ത്രി ആണ് നാല് കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ച് വയസുകാരിയായ തനുശ്രീ, മൂന്ന് വയസ്സുള്ള സുരക്ഷ എന്നിവരുടെ മൃതദേഹങ്ങളാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. 13 മാസം പ്രായമുള്ള ഇരട്ടകളായ ആണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

നിംഗരാജു ഭജന്‍ത്രി വലിയ തുക ലോണെടുത്തിരുന്നു. ബാധ്യത തീര്‍ക്കാന്‍ കുടുംബസ്വത്ത് തനിക്കും സഹോദരന്മാര്‍ക്കും വീതിച്ചുനല്‍കാന്‍ ഇയാള്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിതാവ് ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് ഇയാള്‍ ഇത് സംബന്ധിച്ച് ഭാര്യയെ കുറ്റപ്പെടുത്തല്‍ പതിവായിരുന്നു.

ഇതിനിടെ ഇവര്‍ കുടുംബസമേതം ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോയി. വഴിയില്‍ ബൈക്കില്‍ ഇന്ധനം തീര്‍ന്നു. നിംഗരാജു ഭജന്‍ത്രി ഭാര്യയോടും മക്കളോടും കനാലിന് സമീപം നില്‍ക്കാന്‍ ആവശ്യപ്പെട്ട് പെട്രോള്‍ വാങ്ങാന്‍ പോയി. എന്നാല്‍ തിരിച്ചെത്തിയപ്പോഴേക്കും ഭാഗ്യശ്രീ നാല് കുട്ടികളെയും കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്വയം എടുത്തുചാടുകയും ചെയ്തിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം