മോദിയുടെ വസതിയില്‍ പുലര്‍ച്ചെ 4 മണി വരെ മാരത്തോണ്‍ ചര്‍ച്ച, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 100 സ്ഥാനാര്‍ത്ഥികളുടെ പേര് ബിജെപി ഉടന്‍ പ്രഖ്യാപിക്കും

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പുറത്തുവിട്ടേക്കും. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വ്യാഴാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച മാരത്തോണ്‍ ചര്‍ച്ച അര്‍ത്ഥ രാത്രിയിലും തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് അവസാനിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ യോഗത്തിന്റെ ഭാഗമായി.

മൂന്നാം തവണയും അധികാരത്തിലെത്താന്‍ തന്ത്രം മെനയുന്ന ബിജെപി സിറ്റിംഗ് എം പിമാരുടെ പ്രകടനം വിലയിരുത്തുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായും അവരുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായും ചര്‍ച്ചകള്‍ ഉള്‍പ്പെടെ നടത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. ഭരണ വിരുദ്ധ വികാരം ഇല്ലാതാക്കാനുള്ള തന്ത്രപരമായ നീക്കം പുതിയ സ്ഥാനാര്‍ത്ഥികളിലേക്കും ചിന്തിപ്പിക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന 100 സ്ഥാനാര്‍ഥികളെയാണ് യോഗം നിശ്ചയിച്ചുറപ്പിച്ചത്. മോദിയും ഷായും അടക്കം ബിജെപിയുടെ പ്രമുഖരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഇവരുടെ പേരുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. എന്‍ഡിഎ സഖ്യത്തിലെ മറ്റ് കക്ഷികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പിന്നീടാണ്. തങ്ങളുടെ പ്രധാന എതിരാളിയായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കിന്മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലുള്ളത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഒരു ഭാഗത്തെ നേരത്തെ പ്രഖ്യാപിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ബിജെപി യോഗം ചേര്‍ന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകള്‍ തന്നെയാണ് ബിജെപി ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവയ്‌ക്കൊപ്പം മോദിയുടെ നാടായ ഗുജറാത്തും ആദ്യഘട്ട പട്ടിക സ്ഥാനാര്‍ത്ഥികളുള്ള സംസ്ഥാനങ്ങളാണ്. തെക്കേ ഇന്ത്യയില്‍ ബിജെപി വളരെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. കേരളവും തെലങ്കാനയും ബിജെപിയുടെ ഹിറ്റ്‌ലിസ്റ്റിലുള്ള ഇടങ്ങളാണ്. ഇന്നുവരെ താമര ലോക്‌സഭയില്‍ വിരിയിക്കാത്ത കേരളത്തില്‍ ഒരു സീറ്റെങ്കിലും വേണമെന്ന കടുംപിടുത്തം പാര്‍ട്ടിയ്ക്കുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം