മോദിയുടെ വസതിയില്‍ പുലര്‍ച്ചെ 4 മണി വരെ മാരത്തോണ്‍ ചര്‍ച്ച, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 100 സ്ഥാനാര്‍ത്ഥികളുടെ പേര് ബിജെപി ഉടന്‍ പ്രഖ്യാപിക്കും

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പുറത്തുവിട്ടേക്കും. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വ്യാഴാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച മാരത്തോണ്‍ ചര്‍ച്ച അര്‍ത്ഥ രാത്രിയിലും തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് അവസാനിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ യോഗത്തിന്റെ ഭാഗമായി.

മൂന്നാം തവണയും അധികാരത്തിലെത്താന്‍ തന്ത്രം മെനയുന്ന ബിജെപി സിറ്റിംഗ് എം പിമാരുടെ പ്രകടനം വിലയിരുത്തുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായും അവരുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായും ചര്‍ച്ചകള്‍ ഉള്‍പ്പെടെ നടത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. ഭരണ വിരുദ്ധ വികാരം ഇല്ലാതാക്കാനുള്ള തന്ത്രപരമായ നീക്കം പുതിയ സ്ഥാനാര്‍ത്ഥികളിലേക്കും ചിന്തിപ്പിക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന 100 സ്ഥാനാര്‍ഥികളെയാണ് യോഗം നിശ്ചയിച്ചുറപ്പിച്ചത്. മോദിയും ഷായും അടക്കം ബിജെപിയുടെ പ്രമുഖരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഇവരുടെ പേരുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. എന്‍ഡിഎ സഖ്യത്തിലെ മറ്റ് കക്ഷികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പിന്നീടാണ്. തങ്ങളുടെ പ്രധാന എതിരാളിയായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കിന്മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലുള്ളത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഒരു ഭാഗത്തെ നേരത്തെ പ്രഖ്യാപിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ബിജെപി യോഗം ചേര്‍ന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകള്‍ തന്നെയാണ് ബിജെപി ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവയ്‌ക്കൊപ്പം മോദിയുടെ നാടായ ഗുജറാത്തും ആദ്യഘട്ട പട്ടിക സ്ഥാനാര്‍ത്ഥികളുള്ള സംസ്ഥാനങ്ങളാണ്. തെക്കേ ഇന്ത്യയില്‍ ബിജെപി വളരെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. കേരളവും തെലങ്കാനയും ബിജെപിയുടെ ഹിറ്റ്‌ലിസ്റ്റിലുള്ള ഇടങ്ങളാണ്. ഇന്നുവരെ താമര ലോക്‌സഭയില്‍ വിരിയിക്കാത്ത കേരളത്തില്‍ ഒരു സീറ്റെങ്കിലും വേണമെന്ന കടുംപിടുത്തം പാര്‍ട്ടിയ്ക്കുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ