അദാനി ഹിൻഡൻ ബർഗ് റിപ്പോർട്ട് ; അന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് സെബി, സുപ്രീംകോടതി മൂന്ന് മാസം നൽകിയേക്കും

അദാനി ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹർജിയിൽ തിങ്കളാഴ്ച വിധി  പറയുമെന്നും സുപ്രീംകോടതി  വ്യക്തമാക്കി. കേസന്വേഷണത്തിന് ആറ് മാസം കൂടി സമയം നീട്ടി  അനുവദിക്കണമെന്നുള്ള  സെബിയുടെ  ആവശ്യം അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി മൂന്നു മാസം സമയം നീട്ടിനൽകാമെന്നും വാക്കാൽ പരാമർശിച്ചു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ  ബെഞ്ച് രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ്  കേസ് പരിഗണിച്ചത്. അദാനിക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആറ് മാസം കൂടി സമയം സെബി ആവശ്യപ്പെട്ടത്.

ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന്  നിരവധി ഹർജികളാണ് അദാനി ഗ്രൂപ്പിനെതിരെ സുപ്രീം കോടതിയിൽ എത്തിയത്. അദാനി ഗ്രൂപ്പ് വർഷങ്ങളായി ഓഹരി വിപണിയിൽ  കൃത്രിമത്വം  ഉൾപ്പെടെയുള്ള ഗുരുതര ചട്ട ലംഘനങ്ങൾ  നടത്തിയെന്നാണ്  റിപ്പോർട്ടിലെ ആരോപണം. ജനുവരി  24 നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ട്  പുറത്തുവിട്ടത്.


Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു