അദാനി ഹിൻഡൻ ബർഗ് റിപ്പോർട്ട് ; അന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് സെബി, സുപ്രീംകോടതി മൂന്ന് മാസം നൽകിയേക്കും

അദാനി ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹർജിയിൽ തിങ്കളാഴ്ച വിധി  പറയുമെന്നും സുപ്രീംകോടതി  വ്യക്തമാക്കി. കേസന്വേഷണത്തിന് ആറ് മാസം കൂടി സമയം നീട്ടി  അനുവദിക്കണമെന്നുള്ള  സെബിയുടെ  ആവശ്യം അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി മൂന്നു മാസം സമയം നീട്ടിനൽകാമെന്നും വാക്കാൽ പരാമർശിച്ചു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ  ബെഞ്ച് രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ്  കേസ് പരിഗണിച്ചത്. അദാനിക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആറ് മാസം കൂടി സമയം സെബി ആവശ്യപ്പെട്ടത്.

ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന്  നിരവധി ഹർജികളാണ് അദാനി ഗ്രൂപ്പിനെതിരെ സുപ്രീം കോടതിയിൽ എത്തിയത്. അദാനി ഗ്രൂപ്പ് വർഷങ്ങളായി ഓഹരി വിപണിയിൽ  കൃത്രിമത്വം  ഉൾപ്പെടെയുള്ള ഗുരുതര ചട്ട ലംഘനങ്ങൾ  നടത്തിയെന്നാണ്  റിപ്പോർട്ടിലെ ആരോപണം. ജനുവരി  24 നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ട്  പുറത്തുവിട്ടത്.


Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി