വിജയിയെ കൂടെകൂട്ടാന്‍ ബിജെപി; സുരക്ഷ ഒരുക്കാത്തതില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ പഴിചാരി അണ്ണാമലൈ; വൈ-കാറ്റഗറി സുരക്ഷ താമരപാര്‍ട്ടിയുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡിഎംകെ

തമിഴക വെട്രി കഴകം പാര്‍ട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ വിജയിയെ കൂടെകൂട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപിയാണ് വിജയിയെ തങ്ങളുടെ ഒപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഡിഎംകെ സംഖ്യത്തിന് എതിരായി അണ്ണാ ഡിഎംകെയും വിജയിയും മത്സരിക്കുമ്പോള്‍ സ്റ്റാലില്‍ വീണ്ടും അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അണ്ണാ ഡിഎംകെ ഒഴിവായി പോയ സംഖ്യം തമിഴക വെട്രി കഴകത്തെ ഒപ്പം ചേര്‍ക്കുന്നതോടെ തിരികെ പിടിക്കാമെന്നാണ് കെ അണ്ണാമലൈയുടെ കണക്ക് കൂട്ടല്‍. അതിനാല്‍ തന്നെ വിജയിക്ക് പ്രതികൂലമായ പ്രസ്താവനകള്‍ ബിജെപി ഒഴിവാക്കുന്നുണ്ട്.

അതേസമയം, നടന്‍ വിജയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ സുരക്ഷനല്‍കാത്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തുകയും ചെയ്തു. വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷയനുവദിച്ചത് ആഭ്യന്തര മന്ത്രാലയമാണെന്നും തമിഴ്നാട് സര്‍ക്കാര്‍ എന്തുകൊണ്ട് അതിനുതയ്യാറായില്ലെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. അണ്ണാമലൈ ചോദിച്ചു.

ഇന്റലിജന്‍സ് ബ്യൂറോയുടെ സുരക്ഷാ വിലയിരുത്തലിനുശേഷമാണ് ആഭ്യന്തരമന്ത്രാലയം വിജയ്ക്ക് സുരക്ഷയനുവദിച്ചത്. വിജയ് പങ്കെടുക്കുന്ന ഏതൊരു വേദിയിലും വന്‍ ജനക്കൂട്ടമെത്തുന്നുണ്ട്. വിജയ്യുടെ ജീവന് ഭീഷണിയുണ്ടെന്ന് ഒട്ടേറെ ഏജന്‍സികളും സൂചന നല്‍കിയിരുന്നു. ഇതൊക്കെ പരിഗണിച്ചായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. പക്ഷേ, എന്തുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ വിജയ്ക്ക് ഈ സുരക്ഷ നല്‍കാതിരുന്നത്. ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സുരക്ഷനല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഡിഎംകെ സര്‍ക്കാര്‍ മാറിനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലം സുരക്ഷ ഉയര്‍ത്തിയത്.തമിഴ്നാട്ടില്‍ മാത്രമായിരിക്കും സുരക്ഷനല്‍കുന്നത്. രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധസേനാംഗങ്ങള്‍ സുരക്ഷ ഒരുക്കും. തീരുമാനംതാമര പാര്‍ട്ടിയായ ബിജെപിയുടെ രാഷ്ട്രീയനീക്കമാണെന്ന് അണ്ണാ ഡിഎംകെ. മുതിര്‍ന്ന നേതാവ് കെപി മുനുസാമി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ