ഹത്രാസ് കൂട്ട ബലാത്സംഗ കൊല; രാജ്യത്ത് പ്രതിഷേധം ആളിപ്പടരുന്നു, ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി ദളിത് യുവതി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ്, ഇടതു സംഘടനകൾ, ഭീം ആർമി പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ യു.പി ഭവനും ഇന്ത്യ ഗേറ്റിന് മുമ്പിലും ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. ബന്ധുക്കളുടെ സമ്മതമില്ലാതെ അർദ്ധരാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് സംസ്കരിച്ചതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

യു.പി ഭവന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തകരെയും ഇടതു സംഘടന പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.  കസ്റ്റഡിയിൽ എടുത്തവരിൽ കൂടുതലും വിദ്യാർത്ഥികളും സ്ത്രീകളുമാണ്. ഇടതു അനുകൂല വിദ്യാർത്ഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡൻറ്സ് അസോസിയേഷന്‍റെ (ഐസ) നേതൃത്വത്തിൽ ബുധനാഴ്ച വൈകുന്നേരം ആഹ്വാനം ചെയ്തിരുന്ന മെഴുകുതിരി തെളിയിച്ചുള്ള പ്രതിഷേധം പൊലീസ് തടഞ്ഞു. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കം ചെയ്തതായും സ്ത്രീകളെ ഉപദ്രവിച്ചതായും ഐസ ആരോപിച്ചു.

കസ്റ്റഡിയില്‍ എടുത്ത ചന്ദ്രശേഖര്‍ ആസാദിനെ സഹരാന്‍പുരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്ക് ചന്ദ്രശേഖര്‍ ആസാദ് അനുഗമിച്ചിരുന്നു. വഴിമദ്ധ്യേ തന്നെ ഉത്തര്‍ പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും സഹരാന്‍പുറില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആസാദ് ട്വീറ്റ് ചെയ്തു.

“നമ്മുടെ സഹോദരിയെ കുടുംബത്തിൻെറ അഭാവത്തിൽ, അവരുടെ സമ്മതമില്ലാതെ അർദ്ധരാത്രിയിൽ പൊലീസ് സംസ്കരിച്ചത് എങ്ങനെയാണെന്ന് ലോകം മുഴുവൻ കണ്ടു. സർക്കാരിൻെറയും പൊലീസിൻെറയും ധാർമ്മികത മരിച്ചു. ബുധനാഴ്ച രാത്രിയോടെ എന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സഹാരൻപുരിലെ വീട്ടിൽ തടങ്കലിലാക്കുകയും ചെയ്തു. എങ്കിലും ഇതിനെതിരെ പോരാടും” -ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.

സഹരാന്‍പുര്‍ പൊലീസ് നല്‍കിയ നോട്ടീസിന്റെ ചിത്രവും ആസാദ് പങ്കുവെച്ചിട്ടുണ്ട്. ഫത്തേപുര്‍ പോലീസ് സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന മനോജ് ചൗധരിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം വീട്ടുതടങ്കല്‍ അല്ലെന്നും ക്രമസമാധാന സാഹചര്യം മുന്‍നിര്‍ത്തി ആസാദിനോട് വീട്ടില്‍ തുടരാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും മനോജ് ചൗധരി പ്രതികരിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ചൊവ്വാഴ്ച രാത്രി മുതല്‍ ചന്ദ്രശേഖര്‍ ആസാദിനെയും ആസാദ് സമാജ് പാര്‍ട്ടി (മാര്‍ച്ചില്‍ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച പാര്‍ട്ടി) യുടെ ഡല്‍ഹി യൂണിറ്റ് അദ്ധ്യക്ഷന്‍ ഹിമാന്‍ഷു വാല്‍മികിയെയും കാണാനില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.

ജേവാര്‍ ടോള്‍ പ്ലാസയില്‍ എത്തിയതിനു ശേഷം ചന്ദ്രശേഖര്‍ ആസാദിനെയും ഹിമാന്‍ഷുവിനെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഇവര്‍ എവിടെയാണ് ഉള്ളത് എന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നും ആസാദ് സമാജ് പാര്‍ട്ടി കോര്‍ കമ്മറ്റി മെമ്പര്‍ രവീന്ദ്ര ഭട്ടി ബുധനാഴ്ച പറഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12.30- ഓടെ ആസാദ് സമാജ് പാര്‍ട്ടി പ്രവര്‍ത്തകരും ഭീം ആര്‍മി പ്രവര്‍ത്തകരും അലിഗഢിലെ ടപ്പല്‍ പൊലീസ് സ്‌റ്റേഷനിലെത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ