ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്, കുട്ടിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ പള്ളക്കൊണ്ട രാജുവാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

“ഇത് ആത്മഹത്യയാണെന്ന് തോന്നുന്നു,” ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാന പൊലീസ് ട്വിറ്ററിൽ ഇയാളുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ബലാത്സംഗ-കൊലപാതക പ്രതിക്ക് ഉണ്ടെന്ന് പറയുന്ന പച്ചകുത്തിയ ചിഹ്നങ്ങൾ മരിച്ചയാളുടെ ദേഹത്തും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

“മരിച്ചത് പ്രതി തന്നെയാണെന്ന് കരുതാൻ ഞങ്ങൾക്ക് കാരണങ്ങളുണ്ട് – കൈകളിൽ പച്ചകുത്തിയ അടയാളങ്ങൾ, കൈയിൽ പേര് പച്ചകുത്തിയിട്ടുണ്ട്, മുടിയുടെ ശൈലി … വിരലടയാള വിദഗ്‌ദ്ധന്‍ അത് സ്ഥിരീകരിക്കും,” ഹൈദരാബാദ് പൊലീസ് മേധാവി പറഞ്ഞു.

“പ്രതിയെ എൻകൗണ്ടറിലൂടെ കൊല്ലപ്പെടുത്തും” എന്ന തെലങ്കാന മന്ത്രി മല്ല റെഡ്ഡിയുടെ പ്രസ്താവന വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മരണ വാർത്ത വരുന്നത്. “ബലാത്സംഗക്കാരനെയും കൊലപാതകിയെയും ഞങ്ങൾ പിടികൂടും. പിടികൂടിയതിന് ശേഷം എൻകൗണ്ടർ ഉണ്ടാകും,” മല്ല റെഡ്ഡി ചൊവ്വാഴ്ച ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുട്ടിയുടെ അയൽവാസിയും 30 കാരനുമായ പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പൊലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുമ്പ് രാജുവിൻറെ വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു, അതിനുശേഷം ഇയാൾ ഒളിവിൽ പോയി.

സെപ്റ്റംബർ 9 ന് (വ്യാഴാഴ്ച) ഹൈദരാബാദിലെ സിംഗരേണി കോളനിയിലെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയുടെ മൃതദേഹം അന്നുതന്നെ അയൽവാസിയുടെ വീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തതായി സ്ഥിരീകരിച്ചു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി