ഒരു കപ്പ് ചായയ്ക്ക് 70 രൂപ വാങ്ങിയ സംഭവം; വിശദീകരണവുമായി റെയില്‍വെ

ഒരു കപ്പ് ചായക്ക് 70 രൂപ ഇടാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ റെയിൽവ. അധിക പണം ഇടാക്കിയിട്ടില്ലെന്നും  നിയമമനുസരിച്ചുള്ള തുക മാത്രമേ എടുത്തിട്ടുള്ളുവെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ റെയിൽവെ ഭക്ഷണ പദാർത്ഥങ്ങൾക്ക് ഉപഭോക്താവിൽ നിന്ന് അധിക പണം ഈടാക്കാറില്ല.

എന്നാൽ രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷൻ നടത്തുമ്പോൾ ഒരു യാത്രക്കാരൻ ഭക്ഷണം ബുക്ക് ചെയ്യുന്നില്ലെങ്കിൽ, ചായയോ കാപ്പിയോ ഭക്ഷണമോ ഓർഡർ ചെയ്യുന്നതിന് 50 രൂപ സർവീസ് ചാർജ് നൽകണം. ഇന്ത്യൻ റെയിൽവേ 2018-ൽ പുറപ്പെടുവിച്ച സർക്കുലറിൽ ഇത് വ്യക്തമാക്കുന്നണ്ടന്നും അധികൃതർ പറഞ്ഞു. അത് വെറും ഒരു കപ്പ് ചായയാണെങ്കിൽ പോലും എന്നാണ് വിശദീകരണം

അടുത്തിടെ ട്രെയിനിൽ നിന്നും വാങ്ങിയ ഒരു കപ്പ് ചായക്ക് യാത്രക്കാരൻ നൽകേണ്ടി വന്നത് 70 രൂപയാണ്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി റെയിൽവേ രം​ഗത്തു വന്നത്. ഡൽഹിക്കും ഭോപ്പാലിനും ഇടയിൽ സർവീസ് നടത്തുന്ന ഭോപ്പാൽ ശതാബ്ദി ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരൻ.

യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോൾ, നൽകേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതിൽ, സർവീസ് ചാർജ് മാത്രം 50 രൂപയാണ് ഈടാക്കിയത്. ഞെട്ടിപ്പോയ അദ്ദേഹം ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും, ഈ കൊള്ളവില വളരെ കൂടുതലാണെന്ന് പറയുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്ത്യൻ റെയിൽവേ വിശദീകരണവുമായി രംഗത്തുവന്നത്.

.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി