ഒരു കപ്പ് ചായയ്ക്ക് 70 രൂപ വാങ്ങിയ സംഭവം; വിശദീകരണവുമായി റെയില്‍വെ

ഒരു കപ്പ് ചായക്ക് 70 രൂപ ഇടാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ റെയിൽവ. അധിക പണം ഇടാക്കിയിട്ടില്ലെന്നും  നിയമമനുസരിച്ചുള്ള തുക മാത്രമേ എടുത്തിട്ടുള്ളുവെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ റെയിൽവെ ഭക്ഷണ പദാർത്ഥങ്ങൾക്ക് ഉപഭോക്താവിൽ നിന്ന് അധിക പണം ഈടാക്കാറില്ല.

എന്നാൽ രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷൻ നടത്തുമ്പോൾ ഒരു യാത്രക്കാരൻ ഭക്ഷണം ബുക്ക് ചെയ്യുന്നില്ലെങ്കിൽ, ചായയോ കാപ്പിയോ ഭക്ഷണമോ ഓർഡർ ചെയ്യുന്നതിന് 50 രൂപ സർവീസ് ചാർജ് നൽകണം. ഇന്ത്യൻ റെയിൽവേ 2018-ൽ പുറപ്പെടുവിച്ച സർക്കുലറിൽ ഇത് വ്യക്തമാക്കുന്നണ്ടന്നും അധികൃതർ പറഞ്ഞു. അത് വെറും ഒരു കപ്പ് ചായയാണെങ്കിൽ പോലും എന്നാണ് വിശദീകരണം

അടുത്തിടെ ട്രെയിനിൽ നിന്നും വാങ്ങിയ ഒരു കപ്പ് ചായക്ക് യാത്രക്കാരൻ നൽകേണ്ടി വന്നത് 70 രൂപയാണ്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി റെയിൽവേ രം​ഗത്തു വന്നത്. ഡൽഹിക്കും ഭോപ്പാലിനും ഇടയിൽ സർവീസ് നടത്തുന്ന ഭോപ്പാൽ ശതാബ്ദി ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരൻ.

യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോൾ, നൽകേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതിൽ, സർവീസ് ചാർജ് മാത്രം 50 രൂപയാണ് ഈടാക്കിയത്. ഞെട്ടിപ്പോയ അദ്ദേഹം ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും, ഈ കൊള്ളവില വളരെ കൂടുതലാണെന്ന് പറയുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്ത്യൻ റെയിൽവേ വിശദീകരണവുമായി രംഗത്തുവന്നത്.

.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ