സൊണാലിയുടെ ശരീരത്തില്‍ 46 മുറിവുകള്‍; ലഹരിമരുന്നു നല്‍കിയശേഷം സംഭവിച്ചതാകാമെന്ന് പൊലീസ്

ഗോവയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ബിജെപി നേതാവും നടിയുമായ സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗോവയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ് മൃതദേഹം അയച്ചപ്പോളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഈ മുറിവുകളെക്കുറിച്ചു പറയുന്നില്ല.

റെസ്റ്ററന്റില്‍ വെച്ച് ലഹരിമരുന്നു നല്‍കിയശേഷം സംഭവിച്ച മുറിവുകളാകാം അതെന്നാണ് ഗോവ പൊലീസ് കരുതുന്നത്. ലഹരിമരുന്ന് ചെന്നതിനുപിന്നാലെ അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആഴമുള്ള, ഗുരുതര മുറിവുകള്‍ സൊണാലിയുടെ ശരീരത്തില്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട അവസ്ഥയാണ് പൊലീസിന്.

അതേസമയം, സൊണാലി ഫോഗട്ടിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും മോഷ്ടിച്ചയാള്‍ അറസ്റ്റിലായി. ഹരിയാനയിലെ ഹിസാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൊണാലിയുടെ ഫാംഹൌസില്‍ നിന്ന് ഫോണും ലാപ്‌ടോപ്പും മോഷ്ടിക്കപ്പെട്ടെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ശിവം എന്ന കമ്പ്യൂട്ടര്‍ ഓപറേറ്ററാണ് ഇവ മോഷ്ടിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുകയുണ്ടായി. ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ ഗോവ പൊലീസ് സൊണാലിയുടെ ഫാംഹൌസിലെത്തി പരിശോധന നടത്തി. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഗോവയില്‍ വെച്ചാണ് സൊണാലിയുടെ ദുരൂഹ മരണം സംഭവിച്ചത്. ഓഗസ്റ്റ് 23ന് രാവിലെ മരിച്ച നിലയില്‍ സൊണാലിയെ സഹായിയും സുഹൃത്തും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ പെഴ്‌സനല്‍ അസിസ്റ്റന്റും അയാളുടെ സുഹൃത്തും ഉള്‍പ്പെടെ നിലവില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി