അസമിൽ 462 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ബി.ജെ.പി എം.എൽ.എ; വീടുകൾ ബലപ്രയോഗത്തിലൂടെ പൊളിച്ചുമാറ്റി

പൗരത്വ നിയമ ഭേദഗതിക്കെതിരെ  രാജ്യമെങ്ങും പ്രതിഷേധം അലയടിക്കെ അസമിൽ 462 മുസ്‌ലിം കുടുംബങ്ങളെ പുറത്താക്കി സർക്കാർ. അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ മണ്ഡലത്തിലാണ് സംഭവം. മുസ്ലിം കുടുംബങ്ങളുടെ വീടുകളും വാസസ്ഥലങ്ങളും ബലപ്രയോഗത്തിലൂടെ പൊളിച്ചു നീക്കുകയായിരുന്നു. ബി.ജെ.പി എം.എൽ.എയായ പത്മഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ നടപടികൾ.

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുടെ വീടുകളാണ് ഡിസംബർ 22-ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. അസമിൽ വോട്ടവകാശമുള്ള ഇവർ യഥാർത്ഥത്തിൽ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന്  പറഞ്ഞായിരുന്നു എം.എൽ.എയും ജില്ലാ ഭരണകൂടവും ഇവരെ കുടിയൊഴിപ്പിച്ചിരിക്കുന്നത്.

അസം സ്വദേശികളാണ് എന്നതിന്റെ പൗരത്വ രേഖകളുള്ള ഇവർ എൻ.ആർ.സി പട്ടികയിലും ഇടം നേടിയിട്ടുള്ളവരാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് രണ്ട് ക്യാമ്പുകളിലായി കഴിയുകയായിരുന്നു ഈ കുടുംബങ്ങൾ. ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്ന മുസ്ലിം കുടുംബങ്ങളുടെ മാത്രം വീടുകളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. മറ്റുള്ളവരെ അവിടെ തുടരാൻ അനുവദിക്കുകയും ചെയ്തു. കൊടുംതണുപ്പിൽ തലചായ്ക്കാൻ കൂരയില്ലാതെ വഴിയാധാരമായ കുടുംബങ്ങളെ അധികൃതരോ മാധ്യമങ്ങളോ തിരിഞ്ഞു നോക്കിയില്ലെന്ന് സ്ഥലം സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി മുഹമ്മദ് അഹമദ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. നാലര കി.മീറ്റർ അകലെ താത്കാലിക ക്യാമ്പുണ്ടാക്കി 426 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ താമസിക്കാനിടമില്ലാത്ത സാഹചര്യത്തിലാണ് ഇവർ. ഭരണകൂടമോ മാധ്യമങ്ങളോ ഇവരെ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. അസമിൽ കഴിഞ്ഞ 10 ദിവസത്തോളമായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ വിവരങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല.

Latest Stories

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം..'; ആദ്യ വെടിപൊട്ടിച്ച് സഞ്ജു

T20 World Cup 2024: ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

വരുന്നൂ നവകേരള ബസ്, തിരുവനന്തപുരത്ത് നിന്നും ഇന്ന് സര്‍വീസ് തുടങ്ങും; ആര്‍ക്കും കയറാം; ശുചിമുറി അടക്കമുള്ള സൗകര്യം; അഞ്ചു മുതല്‍ മറ്റൊരു റൂട്ടില്‍