'ഇത് മോദിയുടെ തന്ത്രപരമായ നീക്കം, ആരും വീഴരുത്'; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അഞ്ചില്‍ നാലിടത്തും ബി.ജെ.പിയുടെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുന്നതും തീരുമാനവും ഉണ്ടാകുന്നതും 2024ലാണ്. അത് തീരുമാനിക്കപ്പെടുന്നത് സംസ്ഥാന തിരഞ്ഞെടുപ്പുകളിലല്ല എന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം നടക്കുന്നതും വിധിയെഴുതുന്നതും 2024ലാണ്. അല്ലാതെ ഒരു സംസ്ഥാന തിരഞ്ഞെടുപ്പിലുമല്ല. സാഹബിന് ഇതറിയാം! എങ്കിലും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം സൂചനയാണെന്ന് വരുത്തി തീര്‍ത്ത് എതിരാളികളില്‍ വിഭ്രമമുണ്ടാക്കാനും മാനസിക മേധാവിത്വം നേടാനുമുള്ള തന്ത്രപരമായ നീക്കമാണ് നടത്തിയത്. ഇതില്‍ വീണുപോവുകയോ ഇതിന്റെ ഭാഗമാകുകയോ ചെയ്യരുത്’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ ഒരു ദൃഷ്ടാന്തം നല്‍കുമെന്നാണ് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞത്.

‘2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2019ലെ പൊതു തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കപ്പെട്ടുവെന്ന് പലരും പറഞ്ഞിരുന്നു. അതേ ചിന്ത ഇപ്പോളും ബാധകമാണ് എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. 2024ലെ പൊതുതിരഞ്ഞെടുപ്പ് ഫലം 2022ലെ യു.പി തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കാണാം,’ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

യു.പിയില്‍ രണ്ടാം തവണയും ബി.ജെ.പി റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയും ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന പ്രവചനങ്ങളെ തെറ്റിച്ച് വിജയിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്ന കോണ്‍ഗ്രസിനെ താഴെയിറക്കി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എ.എ.പി) പഞ്ചാബ് തൂത്തുവാരി.

80 ലോക്സഭാ സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ യു.പി ദേശീയ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത