'ഒമൈക്രോണ്‍ ഉപവകഭേദം മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കില്ല'; ഐ.എം.എ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് തീവ്രത കൂട്ടിയ ഒമൈക്രോണ്‍ ഉപവകഭേദമായ ബി.എ.2 വകഭേദം മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കല്ലെന്ന് ഐ.എം.എ ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്സ് കോ-ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍. മറ്റ് ഉപവകഭേദങ്ങളേക്കാള്‍ വ്യാപന ശേഷി ബി.എ2 ന് കൂടുതലാണ്. മുമ്പ് ബി.എ.1 ഉപവകഭേദം ബാധിച്ചവരെ ബി.എ.2 ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിന്‍ പ്രതിരോധശേഷിയെ ഒമൈക്രോണ്‍ വകഭേദങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും. പുതിയ വകഭേദങ്ങള്‍ ഇനിയും മ്യൂട്ടേഷന്‍ സംഭവിച്ചോ ഉണ്ടായി വരുന്നതോടെ അവയ്ക്ക് പ്രതിരോധ ശേഷിയെ എളുപ്പം മറികടക്കാന്‍ സാധിക്കും.

രാജ്യത്ത് ബി.എ.2 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കാണുന്നുണ്ട്. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് ബി.എ2 കാരണമായിട്ടുണ്ട്.

ഒരു വൈറസ് നമുക്ക് ചുറ്റും വളരെക്കാലം ഉണ്ടാകും. അത് ഉയര്‍ന്നും താഴ്ന്നും നില്‍ക്കും. അടുത്ത വകഭേദം വരുമ്പോള്‍ വീണ്ടും രോഗികളഉടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടാകും. എന്നാല്‍ അത് എപ്പോള്‍ ആയിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഇത് കാണപ്പെടുമെന്നാണ് വ്യക്തമാകുന്നതെന്ന് രാജീവ് ജയദേവന്‍ വ്യക്തമാക്കി.

നിലവില്‍ ഒമൈക്രോണ്‍ രോഗിബാധിതരുടെ എണ്ണം രാജ്യത്ത് താഴ്ന്ന് നിലയിലാണ്. എന്നാല്‍ വൈറസ് വിട്ടുപോയിട്ടില്ലെന്നും, നമ്മളാല്‍ കഴിയുന്ന രീതിയില്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്