'എന്റെ പെങ്ങളെ ആരെങ്കിലും തൊട്ടാല്‍ ഞാന്‍ തിരിച്ചടിക്കും', അവകാശങ്ങള്‍ക്കായി പോരാടണം; ദളിതരോട് രാഹുല്‍ ഗാന്ധി

ദളിതര്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നതില്‍ രോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗോവധം ആരോപിച്ച് ദളിത് യുവാക്കളെ പൊതുമധ്യത്തില്‍ പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിയത്. എന്നാല്‍ ഇതുപോലൊരു അവസ്ഥ തന്റെ പെങ്ങള്‍ക്കുണ്ടായാല്‍ അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയല്ല. മറിച്ച് അയാളെ കണ്ടെത്തി തിരിച്ചടിക്കുകയാണ് ചെയ്യുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജവഹര്‍ ഭവനില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.രാജു എഡിറ്റ് ചെയ്ത ‘ദലിത് ട്രൂത്ത്’ എന്ന ഉപന്യാസ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ല്‍ ഗുജറാത്തിലെ ഉനയില്‍ നടന്ന ആള്‍ക്കൂട്ടമര്‍ദ്ദന സംഭവത്തെ ഓര്‍മ്മിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നിങ്ങളെ മര്‍ദ്ദിക്കുന്നവരെ നിങ്ങള്‍ക്ക് അറിയാം. അവരുടെ വീട്ടില്‍ പോയി നിങ്ങള്‍ തിരിച്ചടിക്കണം. ഉന സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ദളിതരോട് ഇതാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഉനയിലെ സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അംബേദ്കറും മഹാത്മാഗാന്ധിയും കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച് അവകാശങ്ങള്‍ക്കായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി ദളിതരോട് ആഹ്വാനം ചെയ്തു.

അതേസമയം മായാവതിയ്‌ക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ഉത്തര്‍ പ്രദേശില്‍ സഖ്യമുണ്ടാക്കാനും, മുഖ്യമന്ത്രി പദം നല്‍കാമെന്ന് പറഞ്ഞും സന്ദേശമയച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയന്ന് അവര്‍ മിണ്ടിയില്ല. ഉത്തര്‍പ്രദേശിലെ ദളിത് ശബ്ദം ഉയര്‍ത്തിക്കാട്ടുന്നതില്‍ തനിക്ക് കാന്‍ഷിറാമിനോട് ബഹുമാനമുണ്ട്.

കോണ്‍ഗ്രസിന് അത് തിരിച്ചടിയായിരുന്നു. എന്നാല്‍ ദളിത് ശബ്ദം ഉയര്‍ത്താന്‍ പേരാടില്ലെന്നാണ് മായാവതി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ, ഇഡി, പെഗാസസ് എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ജനങ്ങള്‍ മാത്രമാണ് പോരാടാന്‍ സാധിക്കുക. ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ  പിടിച്ചെടുക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ നമ്മുടെ കയ്യിലല്ലെങ്കില്‍ ഭരണഘടന നമ്മുടെ കയ്യില്ലല്ല. ഇത് പോരാടാനുള്ള സമയമാണെന്ന് ഗാഹുല്‍ ഗാന്ധി പറഞ്ഞു.

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി