'എന്റെ പെങ്ങളെ ആരെങ്കിലും തൊട്ടാല്‍ ഞാന്‍ തിരിച്ചടിക്കും', അവകാശങ്ങള്‍ക്കായി പോരാടണം; ദളിതരോട് രാഹുല്‍ ഗാന്ധി

ദളിതര്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നതില്‍ രോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗോവധം ആരോപിച്ച് ദളിത് യുവാക്കളെ പൊതുമധ്യത്തില്‍ പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിയത്. എന്നാല്‍ ഇതുപോലൊരു അവസ്ഥ തന്റെ പെങ്ങള്‍ക്കുണ്ടായാല്‍ അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയല്ല. മറിച്ച് അയാളെ കണ്ടെത്തി തിരിച്ചടിക്കുകയാണ് ചെയ്യുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജവഹര്‍ ഭവനില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.രാജു എഡിറ്റ് ചെയ്ത ‘ദലിത് ട്രൂത്ത്’ എന്ന ഉപന്യാസ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ല്‍ ഗുജറാത്തിലെ ഉനയില്‍ നടന്ന ആള്‍ക്കൂട്ടമര്‍ദ്ദന സംഭവത്തെ ഓര്‍മ്മിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നിങ്ങളെ മര്‍ദ്ദിക്കുന്നവരെ നിങ്ങള്‍ക്ക് അറിയാം. അവരുടെ വീട്ടില്‍ പോയി നിങ്ങള്‍ തിരിച്ചടിക്കണം. ഉന സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ദളിതരോട് ഇതാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഉനയിലെ സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അംബേദ്കറും മഹാത്മാഗാന്ധിയും കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച് അവകാശങ്ങള്‍ക്കായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി ദളിതരോട് ആഹ്വാനം ചെയ്തു.

അതേസമയം മായാവതിയ്‌ക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ഉത്തര്‍ പ്രദേശില്‍ സഖ്യമുണ്ടാക്കാനും, മുഖ്യമന്ത്രി പദം നല്‍കാമെന്ന് പറഞ്ഞും സന്ദേശമയച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയന്ന് അവര്‍ മിണ്ടിയില്ല. ഉത്തര്‍പ്രദേശിലെ ദളിത് ശബ്ദം ഉയര്‍ത്തിക്കാട്ടുന്നതില്‍ തനിക്ക് കാന്‍ഷിറാമിനോട് ബഹുമാനമുണ്ട്.

കോണ്‍ഗ്രസിന് അത് തിരിച്ചടിയായിരുന്നു. എന്നാല്‍ ദളിത് ശബ്ദം ഉയര്‍ത്താന്‍ പേരാടില്ലെന്നാണ് മായാവതി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ, ഇഡി, പെഗാസസ് എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ജനങ്ങള്‍ മാത്രമാണ് പോരാടാന്‍ സാധിക്കുക. ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ  പിടിച്ചെടുക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ നമ്മുടെ കയ്യിലല്ലെങ്കില്‍ ഭരണഘടന നമ്മുടെ കയ്യില്ലല്ല. ഇത് പോരാടാനുള്ള സമയമാണെന്ന് ഗാഹുല്‍ ഗാന്ധി പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം