'ഞാന്‍ ചെയ്തത് ശരിയാണ്, കുറ്റബോധമില്ല'; 'ബുള്ളി ബായ്' ആപ്പ് നിര്‍മ്മാതാവ്

‘ബുള്ളി ബായ്’ എന്ന ആപ്പ് നിര്‍മ്മിച്ച് മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച സംഭവത്തില്‍ താന്‍ ചെയ്തത് ശരിയാണെന്ന് വിശ്വസിക്കുന്നു എന്നും കുറ്റബോധം തോന്നുന്നില്ല എന്നും കേസിലെ മുഖ്യപ്രതി നീരജ് ബിഷ്ണോയ് പൊലീസിനോട് പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരനും, ആപ്പിന്റെ പ്രധാന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയുമായ നീരജ് ബിഷ്‌ണോയ് അസമിലെ ജോര്‍ഹത് സ്വദേശിയാണ്.

കഴിഞ്ഞ ദിവസമാണ് ഇയാളെ അസമിലെ വീട്ടില്‍ എത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നീരജിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 21 കാരനായ നീരജ് ഭോപ്പാല്‍ ആസ്ഥാനമായ ഒരു സ്ഥാപനത്തിലെ രണ്ടാം വര്‍ഷ എൻജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ആപ്പ് നിര്‍മ്മിക്കാനുപയോഗിച്ച ഡിവൈസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ആപ്പ് നിര്‍മ്മിച്ചത് നവംബറില്‍ ആണെന്നും ഡിസംബര്‍ 31 ന് അത് പുറത്തുവിട്ടെന്നും നീരജ് പറഞ്ഞു. പൊലീസിനെ പരിഹസിക്കാനായി ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടും ഇയാള്‍ സൃഷ്ടിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട മുമ്പ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തെറ്റായ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. താനാണ് ബുള്ളി ബായ് ആപ്പിന്റെ നിര്‍മ്മാതാവ്. നിങ്ങള്‍ അറസ്റ്റ് ചെയ്ത രണ്ട് നിഷ്‌കളങ്കരായ ആളുകളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല, അവരെ എത്രയും പെട്ടെന്ന് വിട്ടയക്കണം എന്ന് നീരജ്  ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം പൊലീസിനെ ചേരി പൊലീസ് എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിംഗിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബുധനാഴ്ച രാവിലെ 10.42 നായിരുന്നു നീരജിന്റെ ട്വീറ്റ്. ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റില്‍ ആകുന്ന നാലാമത്തെ ആളാണ് നീരജ് ബിഷ്‌ണോയ്. ഇതിന് മുമ്പ് 21 വയസുകാരനായ മായങ്ക് റാവല്‍, ശ്വേത സിംഗ്, വിശാല്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക