'ദേശസുരക്ഷയില്‍ കേന്ദ്രവുമായി സഹകരിക്കും, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല' ; അരവിന്ദ് കെജ്‌രിവാള്‍

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) അധികാരത്തിലെത്തിയാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ.

കഴിഞ്ഞ മാസം പഞ്ചാബ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ലംഘനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഉയര്‍ത്തിക്കാട്ടി ചരണ്‍ജിത് സിംഗ് ചന്നിയുടെ സര്‍ക്കാരിനെതിരെ ആയിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ദേശീയ സുരക്ഷാ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം അമൃത്സറില്‍ പറഞ്ഞു.

‘പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ പഞ്ചാബിന്റെയും രാജ്യത്തിന്റെയും സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.”പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല, എന്നാല്‍ ഇരുവശത്ത് നിന്നും രാഷ്ട്രീയം ഉണ്ടായി’, അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന വെല്ലുവിളി.

എ.എ.പിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ശിരോമണി അകാലിദളും ഒന്നിച്ച് ചേര്‍ന്നിരിക്കുകയാണ്. തന്നെയും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും എം.പിയുമായ ഭഗവന്ത് മന്നിനെയും അവര്‍ നിരന്തരം ലക്ഷ്യമിടുന്നതായി കെജ്‌രിവാൾ ആരോപിച്ചു.

എ.എ.പി അധികാരത്തില്‍ വന്നാല്‍ അവരുടെ കൊള്ള എന്നെന്നേക്കുമായി അവസാനിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. തങ്ങളുടേത് സത്യസന്ധമായ പാര്‍ട്ടിയാണെന്നും സത്യസന്ധമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പഞ്ചാബും തമ്മിലുള്ള വാക്‌പോര്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.

ജനുവരി 5 നാണ് പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക റോഡ് ഉപരോധം കാരണം ബതിന്ഡയിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റോളം തടയപ്പെട്ടത്. തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാരിനെതിരെ കേന്ദ്രത്തിന്റെയും ബി.ജെ.പിയുടെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാന്‍ പോകുന്ന റാലിയില്‍ ജനക്കൂട്ടം കുറവായതിന്റെ നാണക്കേട് മറയ്ക്കാനാണ് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

പ്രധാനമന്ത്രിക്ക് അപകടമൊന്നുമില്ലെന്നും പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ താന്‍ മരിക്കാനും തയ്യാറാണെന്നുമാണ് മുഖ്യമന്ത്രി ചന്നി പറഞ്ഞത്. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതോടെ വിഷയം സുപ്രീം കോടതിയില്‍ എത്തി. ഇത് അന്വേഷിക്കാന്‍ കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം