'ദേശസുരക്ഷയില്‍ കേന്ദ്രവുമായി സഹകരിക്കും, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല' ; അരവിന്ദ് കെജ്‌രിവാള്‍

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) അധികാരത്തിലെത്തിയാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ.

കഴിഞ്ഞ മാസം പഞ്ചാബ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ലംഘനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഉയര്‍ത്തിക്കാട്ടി ചരണ്‍ജിത് സിംഗ് ചന്നിയുടെ സര്‍ക്കാരിനെതിരെ ആയിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ദേശീയ സുരക്ഷാ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം അമൃത്സറില്‍ പറഞ്ഞു.

‘പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ പഞ്ചാബിന്റെയും രാജ്യത്തിന്റെയും സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.”പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല, എന്നാല്‍ ഇരുവശത്ത് നിന്നും രാഷ്ട്രീയം ഉണ്ടായി’, അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന വെല്ലുവിളി.

എ.എ.പിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ശിരോമണി അകാലിദളും ഒന്നിച്ച് ചേര്‍ന്നിരിക്കുകയാണ്. തന്നെയും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും എം.പിയുമായ ഭഗവന്ത് മന്നിനെയും അവര്‍ നിരന്തരം ലക്ഷ്യമിടുന്നതായി കെജ്‌രിവാൾ ആരോപിച്ചു.

എ.എ.പി അധികാരത്തില്‍ വന്നാല്‍ അവരുടെ കൊള്ള എന്നെന്നേക്കുമായി അവസാനിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. തങ്ങളുടേത് സത്യസന്ധമായ പാര്‍ട്ടിയാണെന്നും സത്യസന്ധമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പഞ്ചാബും തമ്മിലുള്ള വാക്‌പോര്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.

ജനുവരി 5 നാണ് പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക റോഡ് ഉപരോധം കാരണം ബതിന്ഡയിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റോളം തടയപ്പെട്ടത്. തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാരിനെതിരെ കേന്ദ്രത്തിന്റെയും ബി.ജെ.പിയുടെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാന്‍ പോകുന്ന റാലിയില്‍ ജനക്കൂട്ടം കുറവായതിന്റെ നാണക്കേട് മറയ്ക്കാനാണ് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

പ്രധാനമന്ത്രിക്ക് അപകടമൊന്നുമില്ലെന്നും പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ താന്‍ മരിക്കാനും തയ്യാറാണെന്നുമാണ് മുഖ്യമന്ത്രി ചന്നി പറഞ്ഞത്. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതോടെ വിഷയം സുപ്രീം കോടതിയില്‍ എത്തി. ഇത് അന്വേഷിക്കാന്‍ കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

Latest Stories

സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്ന കാലം..; വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞാല്‍ അടുത്തേക്ക് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്; കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി

CSK VS GT: ഇന്നത്തെ ഗുജറാത്ത് ചെന്നൈ പോരാട്ടം ശരിക്കും ആഘോഷിക്കണം, ആ താരത്തിന്റെ അവസാന മത്സരമാണ് ഇത്; ആരാധകർക്ക് ഷോക്ക് നൽകി മുഹമ്മദ് കൈഫ്

IND VS ENG: 10 കിലോ ഭാരം കുറച്ചിട്ടും എന്തുകൊണ്ട് സർഫ്രാസ് ടീമിന് പുറത്തായി? കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ