'ശൈശവ വിവാഹം പ്രോത്സാഹിപ്പിച്ചു'; വിവാദമായ വിവാഹ ഭേദഗതി ബിൽ പിൻവലിച്ച്‌ രാജസ്ഥാൻ സർക്കാർ

പ്രായപൂർത്തിയാകാത്തവരുടെ വിവാഹം ഉൾപ്പെടെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി കൊണ്ടുള്ള വിവാഹ ഭേദഗതി ബിൽ, 2021 രാജസ്ഥാൻ സർക്കാർ പിൻവലിച്ചു. ബിൽ വിവാദമായ പശ്ചാത്തലത്തിലാണ് പിൻവലിച്ചത്.

സർക്കാർ കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും രാജ്യമെമ്പാടുമുള്ള പ്രതിപക്ഷവും സാമൂഹിക ക്ഷേമ സംഘടനകളും ഇതിനെ എതിർത്തു.

ഓഗസ്റ്റ് 16 -ന് രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാർ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു. പാസാക്കിയ ബിൽ, രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 8 ഭേദഗതി ചെയ്തു.

“വധു 18 വയസ്സിന് താഴെയും വരൻ 21 വയസ്സിന് താഴെയുമാണെങ്കിൽ” വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ മാതാപിതാക്കൾ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ഭേദഗതി ചെയ്ത പതിപ്പിൽ പറയുന്നു. 2009 പതിപ്പിൽ, പ്രായ മാനദണ്ഡം രണ്ടുപേർക്കും 21 വയസ്സായിരുന്നു.

തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര ബാലികാ ദിന പരിപാടിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമം പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ സംഘടനകൾ ശൈശവവിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയ വ്യവസ്ഥയുടെ നിയമസാധുത ചോദ്യം ചെയ്യുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് ശൈശവ വിവാഹത്തിന് പ്രോത്സാഹനം നൽകുകയാണെന്നും ഒരു സാമൂഹിക തിന്മയെ സാധൂകരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

2006 ൽ ശൈശവ വിവാഹ നിരോധന നിയമം കൊണ്ടുവന്ന് രാജസ്ഥാൻ ശൈശവ വിവാഹം നിരോധിച്ചിരുന്നു. 2015-16 ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS) ഡാറ്റയിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ, ബാലവിവാഹം കുറയ്ക്കുവാൻ ഈ നിയമം സഹായിച്ചിരുന്നു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം