ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞ; 150 ഏക്കറോളം പാടത്തെ വിളകള്‍ നശിപ്പിച്ചെന്ന് ആരോപണം

പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്ഥാനാരോഹണത്തിന് വേദി ഒരുക്കാനായി 150 ഏക്കറോളം വരുന്ന പാടത്തെ വിളകള്‍ നശിപ്പിച്ചതായി ആരോപണം. ഭഗത് സിംഗ് സ്മാരകത്തിന്റെ ചുറ്റുമതിലുകള്‍ പൊളിച്ചതായും പരാതിയുണ്ട്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. വിശിഷ്ടാതിഥികള്‍ക്ക് പുറമേ, സാധാരണക്കാരെ മുഴുവനും പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നതായുള്ള നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഈ ഒരുക്കങ്ങള്‍.

വേദിയും പാര്‍ക്കിംഗ് ഏരിയയുമടക്കം നേരത്തെ 13 ഏക്കറിലായിരുന്നു വേദി പരിപാടിക്കായി ഒരുക്കിയിരുന്നത്. പിന്നീട് ഇത് 40 ഏക്കറിലേയ്ക്കും 150 ഏക്കറിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ഖട്കാര്‍ കലനില്‍ ഭഗത് സിംഗ് സ്മാരകത്തോട് അടുത്തുള്ള സ്ഥലത്താണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. ഭഗത് സിംഗാണ് തന്റെ ഏക മാര്‍ഗ്ഗദര്‍ശിയും ആരാധനാപാത്രവുമെന്ന് ഭഗവന്ത് മന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇന്നത്തെ പരിപാടിക്കായി രണ്ടരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഈ പ്രദേശത്ത് വിളകള്‍ നഷ്ടപ്പെടുന്ന 20ഓളം കര്‍ഷകര്‍ക്കായി ഏക്കറിന് 45,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷം പേര്‍വരെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പഞ്ചാബ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ വേണു പ്രസാദ് അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ