സുനന്ദ പുഷ്കറുടെ ശരീരത്തിൽ പരിക്കേറ്റ 15 അടയാളങ്ങൾ കണ്ടെത്തിയതായി ഡൽഹി പോലീസ്

ശശി തരൂരുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സുനന്ദ പുഷ്കർ മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നെന്ന് ഡൽഹി പൊലീസ് ചൊവ്വാഴ്‌ച കോടതിയിൽ പറഞ്ഞു. ശശി തരൂർ ഭാര്യയെ പീഡിപ്പിച്ചിരുന്നെന്നും, ഇത് അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നും പോലീസ് ആരോപിച്ചു.

കേസിൽ നിലവിൽ ജാമ്യത്തിലിരിക്കുന്ന മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 498-എ (ഭർത്താവോ ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു), 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം പ്രകാരം സുനന്ദ പുഷ്കറുടെ മരണത്തിന് കാരണം വിഷമാണെന്നും അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 പരിക്കേറ്റ അടയാളങ്ങൾ കണ്ടെത്തിയെന്നും പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിനോട് അന്വേഷണ ഏജൻസി പറഞ്ഞു. കൈത്തണ്ട, കൈ, കാല് തുടങ്ങിയ ഭാഗങ്ങളിലാണ് പരിക്കുള്ളത്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിനെതിരെ ആരോപണം ഉന്നയിക്കുന്നത് സംബന്ധിച്ച വാദം കേൾക്കുന്നതിനിടെയാണ് ഡൽഹി പോലീസിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ ഈ വാദം ഉന്നയിച്ചത്.

പാകിസ്ഥാൻ പത്രപ്രവർത്തകയായ മെഹർ തരാറുമായുള്ള തരൂരിന്റെ ബന്ധവും സുനന്ദയുടെ മാനസിക അസ്വസ്ഥത വർദ്ധിപ്പിച്ചുവെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ദമ്പതികൾ തമ്മിലുള്ള ബന്ധം പിരിമുറുക്കം നിറഞ്ഞതും മോശവുമായിരുന്നെന്ന് കുറ്റപത്രത്തിന്റെ ഭാഗമായി സുനന്ദ പുഷ്കറുടെ സുഹൃത്തും പത്രപ്രവർത്തകയുമായ നളിനി സിംഗിന്റെ പ്രസ്താവനയെ കുറിച്ചും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.“എന്റെ പ്രിയപ്പെട്ടവൾ” എന്ന് അഭിസംബോധന ചെയ്ത് തരൂർ മെഹർ തരാറിന് എഴുതിയ ഇ-മെയിലും കണ്ടെത്തിയതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തരൂരും തരാറും പരസ്പരം എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന് കാണിക്കുന്ന വിവിധ കത്തുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തരൂരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ നിരസിച്ചു, അത്തരം ഒരു ഇ-മെയിലിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വാദം കേൾക്കുന്നതിനായി കേസ് ഓഗസ്റ്റ് 3-1 ലേക്ക്‌ മാറ്റി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക