ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

ഹനുമാന്‍ ജയന്തി ദിനത്തില്‍ ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഗുജറാത്തിലെ മോര്‍ബിയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

‘ഹനുമാന്‍ജി ചാര്‍ ധാം’ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നാല് ദിക്കുകളിലായി നിര്‍മ്മിക്കുന്ന നാല് പ്രതിമകളില്‍ രണ്ടാമത്തേതാണ് മോര്‍ബിയിലെ പ്രതിമ. പടിഞ്ഞാറ് മോര്‍ബിയിലെ ബാപ്പു കേശവാനന്ദ് ജിയുടെ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചതെന്ന് പ്രധാമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതിയിലെ ആദ്യത്തെ 2010ല്‍ പ്രതിമ വടക്ക് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സ്ഥാപിച്ചിരുന്നു.

തെക്ക് രാമേശ്വരത്ത് മൂന്നാമത്തെ ഹനുമാന്‍ പ്രതിമയുടെ നിര്‍മ്മാണം ആരംഭിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലാമത്തെ പ്രതിമ പശ്ചിമ ബംഗാളിലാണ് നിര്‍മ്മിക്കുക. ഹനുമാന്‍ ജയന്തി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.

‘ശക്തിയുടെയും ധൈര്യത്തിന്റെയും സംയമനത്തിന്റെയും പ്രതീകമായ ഭഗവാന്‍ ഹനുമാന്റെ ജന്മവാര്‍ഷികത്തില്‍ എല്ലവര്‍ക്കും ആശംസകള്‍. പവന്‍പുത്രന്റെ കൃപയാല്‍, എല്ലാവരുടെയും ജീവിതം എപ്പോഴും ബുദ്ധിയും ശക്തിയും അറിവും കൊണ്ട് നിറയട്ടെ.’ മോദി ട്വിറ്ററില്‍ കുറിച്ചു.

ഹനുമാന്‍ ഭക്തര്‍ ഹനുമാന്റെ ജന്മദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 16ാണ് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ