റിപ്പബ്ലിക് ദിനാഘോഷം: സുരക്ഷയിൽ രാജ്യ തലസ്ഥാനം; ഇത്തവണയും മുഖ്യ അതിഥിയുണ്ടാകില്ല

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം. പൊതുയിടങ്ങൾ, ബസ്, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന കർശനമാക്കി. മെട്രോ ട്രെയിൻ സർവീസുകൾ, പാർക്കിങ് എന്നിവയ്ക്കും നിയന്ത്രണമേർപ്പെടുത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ പരേഡ് സഞ്ചരിക്കുന്ന ദൂരം 3 കിലോമീറ്റർ ആയി ചുരുക്കി. ഒമിക്രോൺ വ്യാപനം രൂക്ഷമായതിനാൽ ഇത്തവണയും വിദേശരാജ്യങ്ങളിൽനിന്നു മുഖ്യാതിഥിയുണ്ടാകില്ല.

26നു രാജ്പഥിൽ നടക്കുന്ന ആഘോഷങ്ങളിൽ ഭാഗമാകാൻ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ 5 മധ്യേഷ്യൻ രാജ്യങ്ങളുടെ തലവൻമാരെ കേന്ദ്രം ക്ഷണിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പിന്നീട് ഒഴിവാക്കുകയായിരുന്നു. തുടർച്ചയായി രണ്ടാം വർഷമാണ് റിപ്പബ്ലിക് പരേഡിനു മുഖ്യാതിഥിയില്ലാതെ വരുന്നത്. 15 വയസ്സിന് താഴെ പ്രായമുളവരെയും വാക്സീൻ എടുക്കാത്തവരെയും ഇന്ത്യാഗേറ്റിലേക്ക് പ്രവേശിപ്പിക്കില്ല.

14,000 പേർക്ക് പരേഡ് നേരിട്ട് കാണാം. അതിൽ 4,000 സീറ്റ് മാത്രമാണ് പൊതുജനങ്ങൾക്കുള്ളത്. പരേഡ് കടന്നുപോകുന്ന പാതയിൽ ആദ്യഘട്ട സുരക്ഷാപരിശോധന നടന്നു. പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയിൽ ഉണ്ടായ സുരക്ഷാവീഴ്ച കണക്കിലെടുത്തും സുരക്ഷാ ഭീഷണി ഉള്ളതിനാലും ഡൽഹിയിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), അർധ സൈനിക വിഭാഗം, ദ്രുതകർമ സേന, ഡൽഹി പൊലീസിന്റെ സായുധ സേന, പ്രത്യേക ആയുധ പരിശീലനം ലഭിച്ച വനിതാ കമാൻഡോകൾ തുടങ്ങിയവർക്കാണ് സുരക്ഷാ ചുമതല. 300 ഓളം സിസിടിവി ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഡ്രോണുകൾ, ബലൂണുകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ