കേരളത്തിന്റേത് സില്‍വര്‍ലൈനല്ല, ഡാര്‍ക്ക് ലൈനാണ്; വിമര്‍ശനവുമായി മേധാ പട്കര്‍

സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പദ്ധതിയില്‍ സര്‍ക്കാരിന് പോലും വ്യക്തതയില്ല. കേരളത്തിന്റേത് സില്‍വര്‍ലൈനല്ല, ഡാര്‍ക്ക് ലൈനാണ്. നന്ദിഗ്രാമിലെ സാഹചര്യം സര്‍ക്കാര്‍ ഓര്‍ക്കണം. രണ്ട് പ്രളയം കണ്ട നാടാണ് കേരളം. ഇവിടെയാണ് സര്‍ക്കാര്‍ മതിലുകള്‍ കെട്ടി സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പദ്ധതി സംസ്ഥാനത്തിന് അപകടം വിതയ്ക്കുമെന്നും മേധാ പട്കര്‍ പറഞ്ഞു.

അതേസമയം പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള ഒരു പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കുപ്രചരണമാണ്. അവയെല്ലാം ജനങ്ങള്‍ക്ക് മുന്നില് തുറന്നുകാട്ടും. അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

എല്ലാത്തരം എതിര്‍പ്പുകളെയും മറികടക്കാനുള്ള കരുത്ത് ജനങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നുണ്ട്. സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് വ്യക്തത നല്‍കാനാണ്. കല്ലിടേണ്ടിടത്ത് കല്ലിടും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. പക്ഷേ അതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടെന് കരുതാനാകില്ല. വികസന പ്രവര്‍ത്തനങ്ങളിലൂടെയാണ് സാമ്പത്തിക രംഗം ശക്തിപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്