നിരന്തരം വീഡിയോ കോളും അശ്ലീല ദൃശ്യങ്ങള്‍ അയക്കലും; ഇവനെ അറിയുന്നവര്‍ കൈകാര്യം ചെയ്യുക; ഞരമ്പനെ തുറന്നുകാട്ടി അരിത ബാബു; പൊലീസില്‍ പരാതി

ഖത്തറില്‍ നിന്നും വിഡിയോ കോള്‍ വഴി അശ്ലീലദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പൊലീസില്‍ പരാതി നല്‍കി. ഖത്തറിലെ ഫോണ്‍ നമ്പരില്‍നിന്ന് രാവും പകലും വ്യത്യാസമില്ലാതെ തുടര്‍ച്ചയായി വിഡിയോ കോള്‍ വന്നതോടെയാണ് അരിത പരാതി നല്‍കിയത്. കായംകുളം ഡിവൈഎസ്പി ഓഫിസിലെത്തിയാണ് രേഖാമൂലം ഇവര്‍ പരാതി നല്‍കിയത്.

രാവിലെ ഖത്തറിലെ ഫോണ്‍ നമ്പറില്‍ അടക്കം അരിത പുറത്തുവിട്ടിരുന്നു. . വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ വിഡിയോ കോള്‍ ആവര്‍ത്തിക്കുകയായിരുന്നു. വിളിക്കുന്നയാളുടെ മുഖം ഫോണ്‍ ക്യാമറയില്‍നിന്നു മറച്ചു വിളി തുടര്‍ന്നു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുക്കള്‍ക്കു കൈമാറി. അവര്‍ വിളിച്ചപ്പോള്‍ ആളുടെ മുഖം പതിഞ്ഞു.

ഈദൃശ്യം അരിത ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ഡ്. ഇത് ആരെയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്റെ സ്വകാര്യതയില്‍ കടന്നുകയറി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത പറഞ്ഞു. ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും കൂടി പരാതി നല്‍കുമെന്നും അരിത മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അരിത ഫേസ്ബുക്കിലും പോസ്റ്റ് ഇട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരേ,
ഏറെനാളായി സൈബര്‍ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാന്‍. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബര്‍ ഞരമ്പുരോഗികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചമുതല്‍ തുടര്‍ച്ചയായി എന്റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജില്‍ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നല്‍കാതെ വീഡിയോ കോള്‍ തുടര്‍ന്നപ്പോള്‍ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റന്‍ഡ് ചെയ്തു.

ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യത്തില്‍ നില്‍ക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയുണ്ടായി. സുഹൃത്തുക്കള്‍ക്ക് ഈ നമ്പര്‍ ഷെയര്‍ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളില്‍ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.

ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണം. ഇവന്‍ ഖത്തറില്‍ ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആരുടെയെങ്കിലും കയ്യില്‍ കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇവനെ അറിയുന്നവര്‍ ഉണ്ടെങ്കില്‍ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാന്‍ വേണ്ടിയാണ്.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി