കാട്ടുപന്നിയെ വേട്ടയാടാന്‍ അനുവദിക്കണം; ഇന്ത്യയിലെ വന സംരക്ഷണ നിയമത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് മാധവ് ഗാഡ്ഗില്‍

ഇന്ത്യയിലെ  വന സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. ജനവിരുദ്ധവും പ്രകൃതി വിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനംവകുപ്പിന്റെ ചട്ടങ്ങളാണ് മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ‘കാട്ടുപന്നിക്ക് കീഴടങ്ങരുത്’ എന്ന ലേഖനത്തിലാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള നിയമം ഉപേക്ഷിക്കണമെന്നും സ്വീഡനും നോര്‍വേയും പോലുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന മാര്‍ഗമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിലും സന്തോഷ സൂചികയിലും മുന്നിലുള്ള രാജ്യങ്ങളാണ് സ്വീഡനും നോര്‍വെയുമെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങള്‍ക്ക് വിധേയമായ വേട്ടയാടല്‍ വിവേകമുള്ളതാണ്. കോടിക്കണക്കിന് രൂപയുടെ വിളകളാണ് വര്‍ഷംതോറും വന്യജീവികള്‍ നശിപ്പിക്കുന്നത്. വനവുമായി ബന്ധപ്പെട്ട കണക്കുകള്‍ എപ്പോഴും അവ്യക്തവും ദുരൂഹവുമാണ്. കാട്ടുപന്നികള്‍ ഒരുതരത്തിലുള്ള വെല്ലുവിളികളും നേരിടുന്നില്ലെന്നാണ് യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ രേഖകളില്‍ പറഞ്ഞിരിക്കുന്നത്. ഐപിസി പ്രകാരം പ്രതിരോധത്തിനും സ്വത്തു സംരക്ഷണത്തിനും അക്രമിയെ കൊല്ലാന്‍ വരെ നിയമമുണ്ട്. എന്നാല്‍, കാട്ടുപന്നികളെ കൃഷിയിടത്തില്‍ നിന്നും തുരത്തിയോടിക്കാന്‍ പോലും അധികൃതരുടെ അനുമതി വേണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പൂനെയിലെ ഡിആര്‍ഡിഒ ലാബിന് സമീപമാണ് താന്‍ സാമസിക്കുന്നത്. ഇതിന് സമീപത്തെ വനമേഖലയില്‍ പെറ്റുപെരുകുന്ന കാട്ടുപന്നികളെ ലാബിലെ ഓഫീസര്‍മാര്‍ പാചകം ചെയ്ത് കഴിക്കാറുണ്ട്. അവര്‍ അത് തനിക്ക് പങ്കുവെക്കാറുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഇന്ത്യയിലെ വന്യജീവി നിയമത്തില്‍ ഏറ്റവും യുക്തിരഹിതമായത് കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ്. യുക്തിരഹിതവും അനീതി നിറഞ്ഞതുമായ ചട്ടങ്ങള്‍ ഉണ്ടാക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ പ്രത്യേകതയാണ്. ദേശീയോദ്യാനങ്ങള്‍ക്കും വന്യമൃഗസങ്കേതങ്ങള്‍ക്കും പുറത്തുള്ള വേട്ടയാടലുകളെ മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും