കാട്ടുപന്നിയെ വേട്ടയാടാന്‍ അനുവദിക്കണം; ഇന്ത്യയിലെ വന സംരക്ഷണ നിയമത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് മാധവ് ഗാഡ്ഗില്‍

ഇന്ത്യയിലെ  വന സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. ജനവിരുദ്ധവും പ്രകൃതി വിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനംവകുപ്പിന്റെ ചട്ടങ്ങളാണ് മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ‘കാട്ടുപന്നിക്ക് കീഴടങ്ങരുത്’ എന്ന ലേഖനത്തിലാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള നിയമം ഉപേക്ഷിക്കണമെന്നും സ്വീഡനും നോര്‍വേയും പോലുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന മാര്‍ഗമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിലും സന്തോഷ സൂചികയിലും മുന്നിലുള്ള രാജ്യങ്ങളാണ് സ്വീഡനും നോര്‍വെയുമെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങള്‍ക്ക് വിധേയമായ വേട്ടയാടല്‍ വിവേകമുള്ളതാണ്. കോടിക്കണക്കിന് രൂപയുടെ വിളകളാണ് വര്‍ഷംതോറും വന്യജീവികള്‍ നശിപ്പിക്കുന്നത്. വനവുമായി ബന്ധപ്പെട്ട കണക്കുകള്‍ എപ്പോഴും അവ്യക്തവും ദുരൂഹവുമാണ്. കാട്ടുപന്നികള്‍ ഒരുതരത്തിലുള്ള വെല്ലുവിളികളും നേരിടുന്നില്ലെന്നാണ് യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ രേഖകളില്‍ പറഞ്ഞിരിക്കുന്നത്. ഐപിസി പ്രകാരം പ്രതിരോധത്തിനും സ്വത്തു സംരക്ഷണത്തിനും അക്രമിയെ കൊല്ലാന്‍ വരെ നിയമമുണ്ട്. എന്നാല്‍, കാട്ടുപന്നികളെ കൃഷിയിടത്തില്‍ നിന്നും തുരത്തിയോടിക്കാന്‍ പോലും അധികൃതരുടെ അനുമതി വേണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പൂനെയിലെ ഡിആര്‍ഡിഒ ലാബിന് സമീപമാണ് താന്‍ സാമസിക്കുന്നത്. ഇതിന് സമീപത്തെ വനമേഖലയില്‍ പെറ്റുപെരുകുന്ന കാട്ടുപന്നികളെ ലാബിലെ ഓഫീസര്‍മാര്‍ പാചകം ചെയ്ത് കഴിക്കാറുണ്ട്. അവര്‍ അത് തനിക്ക് പങ്കുവെക്കാറുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഇന്ത്യയിലെ വന്യജീവി നിയമത്തില്‍ ഏറ്റവും യുക്തിരഹിതമായത് കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ്. യുക്തിരഹിതവും അനീതി നിറഞ്ഞതുമായ ചട്ടങ്ങള്‍ ഉണ്ടാക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ പ്രത്യേകതയാണ്. ദേശീയോദ്യാനങ്ങള്‍ക്കും വന്യമൃഗസങ്കേതങ്ങള്‍ക്കും പുറത്തുള്ള വേട്ടയാടലുകളെ മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി