കാട്ടുപന്നിയെ വേട്ടയാടാന്‍ അനുവദിക്കണം; ഇന്ത്യയിലെ വന സംരക്ഷണ നിയമത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് മാധവ് ഗാഡ്ഗില്‍

ഇന്ത്യയിലെ  വന സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. ജനവിരുദ്ധവും പ്രകൃതി വിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനംവകുപ്പിന്റെ ചട്ടങ്ങളാണ് മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ‘കാട്ടുപന്നിക്ക് കീഴടങ്ങരുത്’ എന്ന ലേഖനത്തിലാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

രാജ്യത്ത് നിലവിലുള്ള നിയമം ഉപേക്ഷിക്കണമെന്നും സ്വീഡനും നോര്‍വേയും പോലുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന മാര്‍ഗമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിലും സന്തോഷ സൂചികയിലും മുന്നിലുള്ള രാജ്യങ്ങളാണ് സ്വീഡനും നോര്‍വെയുമെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങള്‍ക്ക് വിധേയമായ വേട്ടയാടല്‍ വിവേകമുള്ളതാണ്. കോടിക്കണക്കിന് രൂപയുടെ വിളകളാണ് വര്‍ഷംതോറും വന്യജീവികള്‍ നശിപ്പിക്കുന്നത്. വനവുമായി ബന്ധപ്പെട്ട കണക്കുകള്‍ എപ്പോഴും അവ്യക്തവും ദുരൂഹവുമാണ്. കാട്ടുപന്നികള്‍ ഒരുതരത്തിലുള്ള വെല്ലുവിളികളും നേരിടുന്നില്ലെന്നാണ് യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ രേഖകളില്‍ പറഞ്ഞിരിക്കുന്നത്. ഐപിസി പ്രകാരം പ്രതിരോധത്തിനും സ്വത്തു സംരക്ഷണത്തിനും അക്രമിയെ കൊല്ലാന്‍ വരെ നിയമമുണ്ട്. എന്നാല്‍, കാട്ടുപന്നികളെ കൃഷിയിടത്തില്‍ നിന്നും തുരത്തിയോടിക്കാന്‍ പോലും അധികൃതരുടെ അനുമതി വേണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പൂനെയിലെ ഡിആര്‍ഡിഒ ലാബിന് സമീപമാണ് താന്‍ സാമസിക്കുന്നത്. ഇതിന് സമീപത്തെ വനമേഖലയില്‍ പെറ്റുപെരുകുന്ന കാട്ടുപന്നികളെ ലാബിലെ ഓഫീസര്‍മാര്‍ പാചകം ചെയ്ത് കഴിക്കാറുണ്ട്. അവര്‍ അത് തനിക്ക് പങ്കുവെക്കാറുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഇന്ത്യയിലെ വന്യജീവി നിയമത്തില്‍ ഏറ്റവും യുക്തിരഹിതമായത് കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ്. യുക്തിരഹിതവും അനീതി നിറഞ്ഞതുമായ ചട്ടങ്ങള്‍ ഉണ്ടാക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ പ്രത്യേകതയാണ്. ദേശീയോദ്യാനങ്ങള്‍ക്കും വന്യമൃഗസങ്കേതങ്ങള്‍ക്കും പുറത്തുള്ള വേട്ടയാടലുകളെ മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ