'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിന് ആക്രമണ സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും സുരക്ഷ വീഴ്ച ഉണ്ടായതടക്കം കാര്യങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ ചോദ്യം ഉയരുന്നുണ്ട്. പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞുവെന്ന പ്രസക്തമായ ചോദ്യം അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

പഹല്‍ഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മള്‍ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. കൂട്ടക്കൊല നടത്തിയതിന് ശേഷം നുഴഞ്ഞുകയറ്റക്കാരായ ആയുധധാരികള്‍ക്ക് അനായാസം കടന്നുകളയാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യവുമുണ്ട്. സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണെന്ന ചോദ്യവും ഹരീഷ് വാസുദേവന്‍ ഉയര്‍ത്തുന്നു. മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന കാര്യവും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ കുറിക്കുന്നുണ്ട്. ഒപ്പം ഉത്തരം പറയാതിരിക്കാന്‍ പല ക്യാപ്‌സ്യൂളുകള്‍ വിതരണത്തിന് റെഡിയാണെന്ന പരിഹാസവുമുണ്ട്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

പഹല്‍ഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മള്‍ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു?
2. കൂട്ടക്കൊല നടത്തിയ ശേഷം അവിടെ നിന്ന് അനായാസം കടന്നു കളയാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണ്??

മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
ഉത്തരം പറയാതിരിക്കാന്‍ പല ക്യാപ്‌സ്യൂളുകള്‍ വിതരണത്തിന് റെഡിയാണ്

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ