'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിന് ആക്രമണ സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും സുരക്ഷ വീഴ്ച ഉണ്ടായതടക്കം കാര്യങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ ചോദ്യം ഉയരുന്നുണ്ട്. പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞുവെന്ന പ്രസക്തമായ ചോദ്യം അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

പഹല്‍ഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മള്‍ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. കൂട്ടക്കൊല നടത്തിയതിന് ശേഷം നുഴഞ്ഞുകയറ്റക്കാരായ ആയുധധാരികള്‍ക്ക് അനായാസം കടന്നുകളയാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യവുമുണ്ട്. സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണെന്ന ചോദ്യവും ഹരീഷ് വാസുദേവന്‍ ഉയര്‍ത്തുന്നു. മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന കാര്യവും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ കുറിക്കുന്നുണ്ട്. ഒപ്പം ഉത്തരം പറയാതിരിക്കാന്‍ പല ക്യാപ്‌സ്യൂളുകള്‍ വിതരണത്തിന് റെഡിയാണെന്ന പരിഹാസവുമുണ്ട്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

പഹല്‍ഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മള്‍ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു?
2. കൂട്ടക്കൊല നടത്തിയ ശേഷം അവിടെ നിന്ന് അനായാസം കടന്നു കളയാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണ്??

മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
ഉത്തരം പറയാതിരിക്കാന്‍ പല ക്യാപ്‌സ്യൂളുകള്‍ വിതരണത്തിന് റെഡിയാണ്

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍