ഏതാണു സാറേ കൊച്ചിയിലെ പ്രമുഖ സ്ഥാപനം; പോത്തീസ് സൂപ്പർമാർക്കറ്റിന്റെ പേര് പറയാതെ കളക്ടർ, വിമർശനവുമായി സോഷ്യൽ മീഡിയ

കോവിഡ് പ്രോട്ടോകോളിൽ ഒന്നുപോലും പാലിക്കാതത്തിന്റെ പേരിൽ എറണാകുളം പോത്തീസ് സൂപ്പർമാർക്കറ്റിന് എതിരെ നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീൻ ചെലവ് വഹിക്കാൻ പോത്തീസിന് എറണാകുളം ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

എന്നാൽ പോത്തീസിന്റെ പേര് പറയാൻ മടിച്ച കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. കോവിഡ് പ്രോട്ടോകോളിൽ ഒന്നുപോലും കൊച്ചിയിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് പാലിച്ചില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു- എന്നാണ് കളക്ടറുടെ ഔദ്യോ​ഗിക പേജിലെ അറിയിപ്പിൽ പറയുന്നത്.

 

ഇതോടെ നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി. “ഏതാണ് സാർ ഈ സൂപ്പർമാർക്കറ്റ്? നിയമലംഘനം നടത്തിയ സ്ഥാപനത്തിന്റെ പേരു പറയാൻ ജില്ലാ എക്സിക്യുട്ടീവ് മജിസ്ടൃട്ട് പോലും ഭയക്കുന്ന സ്ഥാപനം?”

“നിങ്ങൾ ഒരു കലക്റ്റർ ആണ് എന്നതെങ്കിലും ഓർമ്മ ഉണ്ടാവണം. പ്രമുഖ സൂപ്പർ മാർക്കറ്റു പോലും. ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകേണ്ട സർക്കാർ ഉദ്യോഗസ്ഥർ പോലും ഇങ്ങനെ ആവരുത്. കഷ്ടമെന്ന് മാത്രം പറയുന്നു”- തുടങ്ങി നിരവധി പേർ ചോദ്യങ്ങളുമായി രം​ഗത്തെത്തി.

 

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ