മന്ത്രിമാരെ ഇന്നറിയാം, വകുപ്പ് വിഭജനത്തില്‍ ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ഘടകകക്ഷികള്‍ക്ക് പൂര്‍ണമായി വഴങ്ങില്ല; വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കാനും ആലോചന

വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഇന്ന് തന്നെ അറിയാം. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ ചര്‍ച്ചയിലാണ് മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുക. 11 മന്ത്രിമാരും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് കോണ്‍ഗ്രസിന് ലഭിക്കുക.

യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നല്‍കാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുസ്ലിം ലീഗിന് മുന്നില്‍ വെച്ചതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നല്‍കുന്നതാണ് പരിഗണനയിലുള്ളത്.

രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഇതിന് വഴങ്ങാന്‍ സാധ്യതയില്ല. ഒരു മന്ത്രിസ്ഥാനം എന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. അങ്ങനെയെങ്കില്‍, റവന്യു വകുപ്പാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഒരു മന്ത്രിസ്ഥാനത്തിന് പകരം, ചീഫ് വിപ്പ് സ്ഥാനം നല്‍കിയേക്കും എന്ന തരത്തിലും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ ചീഫ് വിപ്പ് സ്ഥാനം വേണോ വേണ്ടയോ എന്നതാണ് നിലവില്‍ കോണ്‍ഗ്രസിനകത്തെ ആലോചന.

തുറമുഖ വകുപ്പാണ് സിഎംപി ആവശ്യപ്പെടുന്നത്. ഒരു പ്രത്യേക വകുപ്പ് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രധാന വകുപ്പുതന്നെ വേണം എന്ന നിലപാടിലാണ് ആര്‍എസ്പി. ഘടകകക്ഷികള്‍ ആവശ്യപ്പെടുന്ന വകുപ്പുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതും അറിയേണ്ടതുണ്ട്. ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം തീരുമാനമെടുക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഘടക കക്ഷികളില്‍ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് നീക്കം. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വലിച്ചു നീട്ടാതെ പെട്ടെന്ന് തീരുമാനമെടുത്തേക്കും. ഘടകകക്ഷികള്‍ക്കുള്ളിലെ ചര്‍ച്ചകളെ അടിസ്ഥാനമാക്കി ആയിരിക്കും എല്ലാ തീരുമാനമുണ്ടാവുക. എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം. ഏതൊക്കെ വകുപ്പുകളാകും അവര്‍ക്ക് നല്‍കുക എന്നതില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.

അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്നതാണ് നിലവിലെ കോണ്‍ഗ്രസ് ഫോര്‍മുല. 22 മന്ത്രിമാരുള്ള മുസ്ലിം ലീഗിന് നാല് മന്ത്രിമാരെന്ന് ആ രീതിയിലാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 7 എംഎല്‍എമാരാണ് ഉള്ളത്. ആര്‍എസ്പിയ്ക്ക് 3 എംഎല്‍എമാരും കേരള കോണ്‍ഗ്രസ് ജേക്കബിന് ഒരു എംഎല്‍എയും സിഎംപിയ്ക്ക് ഒരു എംഎല്‍എയുമാണ് ഉള്ളത്.

Latest Stories

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം' വേണ്ട; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്

സ്വർണ വിലയിൽ ഇടിവ്; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; വി. ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

യുഡിഎഫ് സർക്കാരിലെ ലീഗ്‌ മന്ത്രിമാരിൽ ധാരണയായി; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഷംസുദ്ദീന് വിദ്യാഭ്യാസം

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

മുതിർന്ന എംഎൽഎമാരെ ഒഴിവാക്കുന്നത് അനൗചിത്യം; അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം : രമേശ് ചെന്നിത്തല

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചു

രണ്ടും കല്പിച്ച് ഫ്രാൻസ്; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; നായകൻ എംബാപ്പെ തന്നെ