ജലനിരപ്പ് 1047 അടി പിന്നിട്ടു; ആളിയാര്‍ ഡാം തുറന്നു, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ആളിയാര്‍ ഡാം തുറന്നു. ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടര്‍ന്ന് അഞ്ച് ഷട്ടറുകളാണ് തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രാവിലെ 4.30നാണ് ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 9 സെന്റീമീറ്റര്‍ വീതം തുറന്നത്. നിലവിലെ ജലനിരപ്പ് 1047.35 അടിയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡാം തുറന്നതിനെ തുടര്‍ന്ന് ചിറ്റൂര്‍പുഴയിലെ ജലം ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പീച്ചി ഡാമിലെയും മണലി പുഴയിലെയും ജലനിരപ്പ് പരിശോധിച്ച് ആവശ്യമായി വന്നാല്‍ രാവിലെ മുതല്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 5 സെ.മീ വരെ ഉയര്‍ത്തും. രാവിലെ 9 മണിക്ക് 2.5 സെ മീ, ഉച്ചയ്ക്ക് 1 മണിക്ക് 2.5 സെ മീ എന്നിങ്ങനെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

നിലവില്‍ പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും 10 സെ മീ വീതം തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. 5 സെ മീ കൂടി ഉയര്‍ത്തിയില്‍ മണലി പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെ മീ വരെ ഉയരാന്‍ സാധ്യത പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍