കൊച്ചിയിലെ മാലിന്യ നിര്‍മ്മാര്‍ജനം ഖേദകരം; വിമര്‍ശനവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

കൊച്ചി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജനത്തെ വിമര്‍ശിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. നഗരത്തിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണ്. ഇക്കാര്യത്തില്‍ തദ്ദേശഭരണകൂടത്തിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചി ഇങ്ങനെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചിത്വ സൂചികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നേരത്തെ കേരളത്തിന്റെ സ്ഥാനം. എട്ട് കൊല്ലം കൊണ്ട് കൊച്ചി അഞ്ചില്‍ നിന്ന് 324ലേക്ക് താഴ്ന്നു. കൊച്ചിയിലെ വൃത്തിയുള്ള മനോഹരമായ റോഡുകള്‍ തനിക്ക് ഓര്‍മയുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും പീയുഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന രാവിലെ മറൈന്‍ഡ്രൈവിലെ വാക്ക വേയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനവും നടന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പീയുഷ് ഗോയല്‍ കൊച്ചിയിലെത്തിയത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു ലക്ഷം കോടിരൂപയുടെ സമുദ്രോല്‍പന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം പീയുഷ് ഗോയല്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ മല്‍സ്യത്തൊഴിലാളി നേതാക്കളുമായി കൊച്ചിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രി പ്രതികരിച്ചത്.

സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയില്‍ നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. യുഎഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കിയിട്ടുണ്ട്. യുകെയുമായും കാനഡയുമായും കരാറിനായുള്ള ചര്‍ച്ച നടക്കുകയാണ് എന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു