എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

ഡിജിപിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. നേരത്തെ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശിപാര്‍ശ നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി എഡിജിപിയ്‌ക്കെതിരെ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.

ഇരുവര്‍ക്കുമെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിനുള്ള സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. ഡിജിപി സംസ്ഥാന സര്‍ക്കാരിന് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതോടെ എഡിജിപിയ്ക്ക് ക്രമസമാധന ചുമതലയില്‍ തുടരാന്‍ കഴിയില്ല.

മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മുറിച്ച മരം അജിത് കുമാറിന് നല്‍കിയെന്നാണ് പിവി അന്‍വറിന്റെ ആരോപണം. ഇതുകൂടാതെ ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വര്‍ണക്കടത്തുകാരുമായുള്ള വഴിവിട്ട ബന്ധം, കവടിയാറിലെ വീട് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം.

അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരെയും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പരാതി നല്‍കി. പി ശശിയ്‌ക്കെതിരെ നേരത്തെ അന്‍വര്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. പിവി അന്‍വര്‍ എഴുതി നല്‍കിയ പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടിയ്ക്ക് കൈമാറുകയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് എംഎല്‍എ പരാതി നല്‍കിയത്. നിലവില്‍ പി ശശി സിപിഎം സംസ്ഥാന സമിതി അംഗമാണ്. നേരത്തെ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ക്കൊപ്പം അന്‍വര്‍ പി ശശിയ്‌ക്കെതിരെയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.

നിരവധി തവണ പി ശശിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇതുവരെ പിവി അന്‍വര്‍ തയ്യാറായിരുന്നില്ല. അജിത്കുമാറിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് പി ശശി ആണെന്നായിരുന്നു അന്‍വറിന്റെ ആരോപണം.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി