എം.ജിയിലെ മാര്‍ക്ക് ദാന വിവാദം; ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍

എം.ജി സര്‍വകലാശാലയിലെ മാർക്ക്ദാനം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍ സാബു തോമസ്. സര്‍വകലാശാല ചട്ടങ്ങളും നിയമവും അനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും വൈസ് ചാൻസിലർ പറഞ്ഞു. സര്‍വകലാശാലയുടെ ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാർക്ക് ദാനം അടക്കമുള്ള വിവാദങ്ങൾ ഉണ്ടായെങ്കിലും കാര്യമായ പ്രതികരണം നടത്താൻ എം.ജി വിസി തയ്യാറായിരുന്നില്ല. എന്നാൽ സര്‍വകലാശാല വൈസ് ചാൻസിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണ്ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍‍സില്‍ ചെയര്‍മാന്‍റേയും വിമര്‍ശനത്തിന് ശേഷമാണ് എം.ജി വിസി നിലപാട് തുറന്നു പറഞ്ഞത്. മാർക്ക് ദാനം അടക്കമുള്ള നടപടികളിൽ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാൻസിലര്‍ പറയുന്നത്.

അടുത്ത മാസം നടക്കുന്ന ഗവര്‍ണ്ണറുടെ ഹിയറിംഗില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തും. സർവകലാശാല നല്‍കിയ വിശദീകരണങ്ങളില്‍ ഗവര്‍ണ്ണര്‍ തൃപ്തനാണ് . വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡോ.സാബു തോമസ് പറഞ്ഞു.

മാർക്ക് ദാനത്തിൽ അടക്കം വീഴ്ച പറ്റിയെന്ന് നേരത്തെ ഗവർണർക്ക് നൽകിയ വിശദീകരണ കുറിപ്പിൽ എം.ജി വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. മാർക്ക് ദാനം പിൻവലിച്ചത് അടക്കമുള്ള നടപടികൾ ഗവർണറെ അറിയിക്കാതെ യണെന്നുള്ള വാർത്തയും പുറത്തുവന്നതിന് പിന്നാലെയാണ് വൈസ് ചാൻസലറുടെ കുറ്റസമ്മതം എന്നതും ശ്രദ്ധേയമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ