എം.ജിയിലെ മാര്‍ക്ക് ദാന വിവാദം; ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍

എം.ജി സര്‍വകലാശാലയിലെ മാർക്ക്ദാനം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍ സാബു തോമസ്. സര്‍വകലാശാല ചട്ടങ്ങളും നിയമവും അനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും വൈസ് ചാൻസിലർ പറഞ്ഞു. സര്‍വകലാശാലയുടെ ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാർക്ക് ദാനം അടക്കമുള്ള വിവാദങ്ങൾ ഉണ്ടായെങ്കിലും കാര്യമായ പ്രതികരണം നടത്താൻ എം.ജി വിസി തയ്യാറായിരുന്നില്ല. എന്നാൽ സര്‍വകലാശാല വൈസ് ചാൻസിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണ്ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍‍സില്‍ ചെയര്‍മാന്‍റേയും വിമര്‍ശനത്തിന് ശേഷമാണ് എം.ജി വിസി നിലപാട് തുറന്നു പറഞ്ഞത്. മാർക്ക് ദാനം അടക്കമുള്ള നടപടികളിൽ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാൻസിലര്‍ പറയുന്നത്.

അടുത്ത മാസം നടക്കുന്ന ഗവര്‍ണ്ണറുടെ ഹിയറിംഗില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തും. സർവകലാശാല നല്‍കിയ വിശദീകരണങ്ങളില്‍ ഗവര്‍ണ്ണര്‍ തൃപ്തനാണ് . വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡോ.സാബു തോമസ് പറഞ്ഞു.

മാർക്ക് ദാനത്തിൽ അടക്കം വീഴ്ച പറ്റിയെന്ന് നേരത്തെ ഗവർണർക്ക് നൽകിയ വിശദീകരണ കുറിപ്പിൽ എം.ജി വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. മാർക്ക് ദാനം പിൻവലിച്ചത് അടക്കമുള്ള നടപടികൾ ഗവർണറെ അറിയിക്കാതെ യണെന്നുള്ള വാർത്തയും പുറത്തുവന്നതിന് പിന്നാലെയാണ് വൈസ് ചാൻസലറുടെ കുറ്റസമ്മതം എന്നതും ശ്രദ്ധേയമാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം