വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം വേണം, അടിയന്തര പ്രമേയം തള്ളിയത് വിവേചനപരം: വി.ഡി സതീശന്‍

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഭവത്തെ രാഷ്ട്രീയ കൊലപാതകമാക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ തുടരന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കറുടെ തീരുമാനം വിവേചനപരമാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കൊലപാതകത്തിന്റെ യഥാര്‍ത്ഥ ഗൂഢാലോചനയിലേക്ക് പോലീസ് അന്വേഷണം നടന്നിട്ടില്ല. ഭരണത്തിന്റെ തണലില്‍ കേസ് അട്ടിമറിക്കാനാണ് സിപിഎം തുടക്കം മുതല്‍ ശ്രമിച്ചതെന്നും സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ സെക്രട്ടറി ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നത സിപിഎം നേതാവിന്റെ മകനാണ് കൊലപാതകത്തിന് കൊട്ടേഷന്‍ കൊടുത്തതെന്നും സംഭവത്തില്‍ സിപിഎമ്മിന് അകത്തുള്ളവര്‍ക്കാണ് പങ്കെന്നും വിഡി സതീശന്‍ ആരോപിച്ചു. പാര്‍ട്ടിക്ക് അകത്തുള്ള വിഷയമാണ് സംഭവത്തിന് കാരണമെന്നും കോണ്‍ഗ്രസിന് അതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെട്ടുവെന്നും സതീശന്‍ പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു കൊടുക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ കോടതിയില്‍ നല്‍കിയിരിക്കുകയാണ്. അത് പുറത്ത് സര്‍ക്കാര്‍ തയ്യാറാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേസ് ഇപ്പോള്‍ കീഴ്മേല്‍ മറിയുകയാണെന്നും നിരപരാധികളെ പോലും കുടുക്കിയെന്നും പുനരന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി