മദ്യപിച്ചശേഷം ബില്ലടയ്ക്കാതെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും; തൊഴിലാളികള്‍ക്ക് നേരെ ഭീഷണിയും തെറിവിളിയും; സംഭവം പുറത്തായതോടെ ഹോട്ടലിനുമുന്നില്‍ പ്രതികാര നടപടിയുമായി ഉദ്യോഗസ്ഥന്‍

മദ്യപിച്ചശേഷം ബില്ലടയ്ക്കാതെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയതായും ഹോട്ടല്‍ സ്റ്റാഫിനെതിരെ തെറിവിളി നടത്തിയതായും ആക്ഷേപം. ഞായറാഴ്ച രാത്രി തൃശൂര്‍ ഒളരിയിലെ നിയ റീജന്‍സിയിലാണ് സംഭവം. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോറും കൂട്ടുകാരുമാണ് മദ്യപിച്ച ശേഷം പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. ഒ.ഡി കണ്‍സള്‍ട്ടന്റായ സന്ദീപ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തെത്തുന്നതും ചര്‍ച്ചയാകുന്നതും.

ഞായറാഴ്ച കൂട്ടുകാരായ ജേണലിസ്റ്റുകളുമായി ഒരു ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു സന്ദിപ് കുമാര്‍. അപ്പോഴാണ് ഇത് ശ്രദ്ധയില്‍പെട്ടതെന്നും പൊതുസമൂഹം അറിയണമെന്നുള്ളതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും സന്ദീപ് കുമാര്‍ പറഞ്ഞു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ ഇത് ശരിയല്ല എന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ ഉടമകളുമായി ബന്ധപ്പെട്ടെന്നും പിന്‍വലിച്ചില്ലെങ്കില്‍ 24 മണിക്കൂറും ഹോട്ടലിന് മുന്നില്‍ പരിശോധന നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദീപ് കുമാര്‍ പറഞ്ഞു

സംഭവത്തെ തുടര്‍ന്ന് ട്രാന്‍സ്പാര്‍ട്ട് കമ്മീഷണര്‍ക്കും ഡി.ജി.പി,ക്കും ഹോേട്ടല്‍ അധികാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും പ്രശ്നമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കൂട്ടുകാര്‍ക്കെതിരേയും യാതൊരു നടപടി യും ഉണ്ടായിട്ടില്ല എന്നും പരാതി കൊടുത്തതിനെ തുടര്‍ന്ന് ഹോട്ടലുകാരെ എല്ലാ ഓഫീസുകളിലേക്കും നടത്തിക്കുന്ന അവസ്ഥയാണുള്ളതെന്നും സന്ദീപ് കുമാര്‍

https://www.facebook.com/marunadan/videos/1500972303349157/

സന്ദീപ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ മുഖം മുഖം നന്നായി ഓര്‍മ്മവച്ചോളൂ… നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കും. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകും.”” കൂട്ടുകാരുമൊത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ ബില്ല് മൊത്തം ഫ്രീയാക്കി കിട്ടണം എന്നായിരുന്നു തൃശ്ശൂരിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിഷോര്‍ അവര്‍കളുടെ ആഗ്രഹം. കള്ളിമുണ്ടും ധരിച്ചു കസേരയുടെ മുകളില്‍ കാലും കയറ്റി വച്ച് ഇരുന്നായിരുന്നു ബില്ലടക്കില്ല എന്ന ഭീഷണി. ജീവനക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോള്‍ പറഞ്ഞ വാക്കുകള്‍ ആണ് തുടക്കത്തില്‍ ഉദ്ധരിച്ചത്. തുടര്‍ന്ന് നടന്നത് വലിയ അസഭ്യ വര്‍ഷം ആയിരുന്നു. പറഞ്ഞതെല്ലാം ഇവിടെ എടുത്തെഴുതുന്നതില്‍ സഭ്യത എന്ന വലിയൊരു പരിമിതിയുണ്ട്.

എവിടെടാ നിന്റെ മുതലാളി…അവനെ ഞാന്‍ എടുത്തോളാം തുടങ്ങിയ പതിവ് ഭീഷണികളും ഇടയില്‍ ഉണ്ടായി. തൃശൂര്‍ ഒളരിയിലെ നിയാ റീജന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആണ് കിഷോറും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘം എത്തുന്നത്. സംഘത്തിലെ ആളുകള്‍ നല്ല നിലയില്‍ മദ്യപിച്ചിരുന്നു. ഭക്ഷണ ശാലയില്‍ പോയി ഫുഡ് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ബാറില്‍ പോയി വീണ്ടും മദ്യപിച്ചു. ഫുഡ് ലേറ്റ് ആകുമെന്ന് കണ്ടു വീണ്ടും പോയി മദ്യപിച്ചു. അപ്പോഴാണ് തര്‍ക്കം ഉണ്ടായത്.

ചൊവ്വാഴ്ച വിനോദ സഞ്ചാരികള്‍ അടക്കം സന്നിഹിതരായ ഹോട്ടലിലെ റിസപ്ഷനില്‍ വന്നു തെറി വിളിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാളുടെ മുണ്ട് അഴിഞ്ഞും വീണു. (സിസി ടി വി ദൃശ്യങ്ങള്‍ ഉണ്ട്). വലിയ ഭീകരാന്തരീക്ഷം ആണ് ഏമാന്‍ അവിടെ സൃഷ്ടിച്ചത്. സ്വയം അപഹാസ്യന്‍ ആകുന്നതിനോപ്പം അയാള്‍ സ്വന്തം പദവിയെയും അവഹേളിച്ചു. മാന്യമായി നടക്കുന്ന ഒരു ഹോസ്പിറ്റാലിട്ടി സ്ഥാപനത്തെ അവഹേളിച്ചു. പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞു ഏമാന്‍ പോയപ്പോള്‍ അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.

സഹ ഇന്‍സ്പെക്ടര്‍മാരുമായി വീണ്ടുമെത്തി. പറഞ്ഞപോലെ യൂണിഫോമില്‍ തന്നെ. ലൈറ്റ് ഇട്ട വണ്ടി. ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. സകലര്‍ക്കും പിഴ. റോഡില്‍ ട്രാഫിക് സ്തംഭനം. ഒടുവില്‍ കോപാകുലരായ നാട്ടുകാര്‍ കൈവയ്ക്കും എന്ന സാഹചര്യം വന്നപ്പോള്‍ ആണ് ഏമാന്‍ സ്ഥലം വിട്ടത്.

രണ്ടു ദിവസത്തെയും മുഴുവന്‍ പ്രകടനങ്ങളും ക്യാമറയില്‍ ആകുമെന്ന് അയാള്‍ കരുതിയില്ല. മുഴുവന്‍ ദൃശ്യങ്ങളും ഞങ്ങളുടെ കയ്യില്‍ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി മുന്നോട്ടു പോകുന്ന ഒരു സ്ഥാപനത്തില്‍ വന്നിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ഉള്ളവരുടെ മുന്നിലായിരുന്നു ഇത്ര നീചമായ പ്രകടനം. മദ്യം ഫ്രീ കിട്ടിയില്ലെങ്കില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇത്രമാത്രം തരം താഴും എന്ന് വരുന്നത്തിലാണ് പരിഹാസ്യത. ഇത്തരക്കാര്‍ ഈ നാടിന്റെ ശാപം ആണ്. – സന്ദീപ് പോസ്റ്റില്‍ പറയുന്നു.

Latest Stories

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ