ബല്‍റാമിനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്ന് വി ഡി സതീശന്‍; 'സോഷ്യല്‍മീഡിയയിലും റീലുകളിലുമല്ല കോണ്‍ഗ്രസ് ജീവിക്കുന്നത്, ജന മനസ്സുകളിലാണ്'

വി.ടി.ബല്‍റാമിനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും വി ടി ബല്‍റാം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലെ ബിഡി- ബിഹാര്‍ കുറിപ്പ് തിരിച്ചടിച്ചതോടെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വി ടി ബല്‍റാം ഒഴിഞ്ഞത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ബല്‍റാമിനെ എവിടെ നിന്നും പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ടെന്നും കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ മാധ്യമ വിഭാഗം യോഗം ചേര്‍ന്ന് നിരന്തരം തന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും കൂറേ യൂട്യൂബ് ചാനലുകളെ അതിനായി വാങ്ങിയിട്ടുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. ആ യൂട്യൂബ് ചാനലുകള്‍ വഴി വ്യക്തിപരമായി ആക്ഷേപിക്കാനാണ് അവരുടെ തീരുമാനമെന്നും അതൊന്നും തന്നെ ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍മീഡിയയിലും റീലുകളിലുമല്ല കോണ്‍ഗ്രസ് ജീവിക്കുന്നതെന്നും അത് ജന മനസ്സുകളിലാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്ന ശേഷം മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചതില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചതിലും വി ഡി സതീശന്‍ പ്രതികരിച്ചു. താന്‍ വിമര്‍ശനത്തിന് അധീതനല്ലെന്നും തന്റെ ഭാഗത്ത് നിന്ന് തെറ്റ്പറ്റിയാല്‍ വിമര്‍ശിക്കാനുള്ള അധികാരം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വരെയുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ സുധാകരന്‍ പറഞ്ഞിനോട് തനിക്ക് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും അവര്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും സതീശന്‍ പറഞ്ഞു.

വിമര്‍ശനത്തിന്റെ കാര്യത്തില്‍ എതിരഭിപ്രായം ഇല്ലെങ്കിലും സുധാകരന്‍ പരസ്യമായി വിമര്‍ശിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിക്കാനും വി ഡി സതീശന്‍ മടിച്ചില്ല. ‘വിമര്‍ശനം എവിടെ പറയണം, എങ്ങനെ പറയണമെന്നത് അവരവരാണ് ആലോചിക്കേണ്ടതെന്നാണ് സതീശന്‍ പറഞ്ഞുവെച്ചത്. കോണ്‍ഗ്രസിന്റെ സൈബര്‍ വിഭാഗങ്ങളില്‍നിന്ന് സതീശനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ വി ഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

തീരുമാനങ്ങളും നിലപടുകളും എടുക്കുന്ന ആളുകളേയല്ലേ വിമര്‍ശിക്കാന്‍ പറ്റുകയുള്ളൂ. കേരളം മുഴുവന്‍ അലയടിച്ച് മുന്നില്‍ വന്നാലും ബോധ്യങ്ങളില്‍നിന്ന് ഒരു മാറ്റവും വരുത്തില്ല. മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനങ്ങളാണ്. സോഷ്യല്‍മീഡിയയിലും റീലുകളിലുമല്ല കോണ്‍ഗ്രസ് ജീവിക്കുന്നത്. അത് ജന മനസ്സുകളിലാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി