പുതുയുഗ യാത്രക്കിടെ കുറ്റ്യാടി വേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെയെന്ന് വി ഡി സതീശന്‍; 'കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ്'

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ പൊതുവേദിയിലുണ്ടായ ഷാഫി പറമ്പിലിന്റെ നീരസം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുമ്പോള്‍ വിശദീകരണവുമായി വി ഡി സതീശന്‍. കുറ്റ്യാടിയിലെ പൊതുവേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സമയമില്ലാത്തതിനാല്‍ സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞതെന്നും വിവാദം ജാഥയുടെ ശോഭ കെടുത്താനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. 60000 വോട്ടിനു തോറ്റ മട്ടന്നൂരിലെ ജനക്കൂട്ടം നിങ്ങള്‍ കണ്ടതല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടി വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഇന്നലെയാണ് ഉന്തും തള്ളും ഉണ്ടായത്. പരിപാടിയുടെ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും ഷാഫി പറമ്പില്‍ എംപിയും തമ്മിലാണ് പ്രസംഗിക്കുന്നതിനെച്ചൊല്ലി പിടിവലിയും തര്‍ക്കവും ഉണ്ടായത്. പക്ഷേ വീഡിയോ അപ്പോഴേക്കും ട്രോള്‍ പേജുകളില്‍ ഹിറ്റായി. യുഡിഎഫിന്റെ സംഘാടനത്തിലെ പാകപ്പിഴയാണ് പുതുയുഗ യാത്ര വേദിയില്‍ കണ്ടത്.

പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റന്‍ വി ഡി സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി പറമ്പില്‍. എന്നാല്‍ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ വി ഡി സതീശനെ സംസാരിക്കാനായി വിളിച്ചു. വിഡി വേദിയില്‍ നിന്ന് മൈക്കിനടുത്തേക്ക് എത്തുമ്പോഴേക്കും വേദിയിലുണ്ടായിരുന്ന ഡിസിസി അംഗങ്ങള്‍ ഷാഫിയെയാണ് വിളിക്കേണ്ടതെന്നും മാറിപ്പോയെന്നും ഡിസിസി സെക്രട്ടറിയെ ഓര്‍മ്മിപ്പിച്ചു. ഇതോടെ വേദിയില്‍ ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നവര്‍ പറഞ്ഞത് മനസിലാക്കി, ഉടനെതന്നെ ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. ‘വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ ചെറിയ തര്‍ക്കമുണ്ടായി.

ഷാഫി സംസാരിക്കണമെന്ന് നേതാക്കളും ഇല്ലെന്ന് ഷാഫിയും പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. സമയക്കുറവ് ചൂണ്ടിക്കാട്ടിയ ഷാഫി അടുത്ത വേദിയില്‍ സംസാരിക്കാമെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അധ്യക്ഷന്‍ ഷാഫിയെ സംസാരിക്കാനായി ക്ഷണിക്കാന്‍ ശ്രമിച്ചു. ഡിസിസി സെക്രട്ടറിയെ തൂക്കിയെടുത്ത് നീക്കും പോലെ ഷാഫി പറമ്പില്‍ മാറ്റി നിര്‍ത്തുന്നതും വീഡിയോകളില്‍ കാണാം. പിന്നീട് വി ഡി സതീശന്‍ തന്നെ തുടര്‍ന്ന് സംസാരിക്കുകയും ചെയ്തു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടില്‍ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താന്‍ കൂടുതല്‍ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ‘പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടിയും എണ്ണിക്കോളൂ’എന്ന് മാത്രം പറഞ്ഞു ഷാഫി പ്രസംഗം അവസാനിപ്പിച്ചു.

വിഡി സതീശനും കെ. സുധാകരനും തമ്മിലുള്ള മൈക്ക് തര്‍ക്കത്തിന് ശേഷമുണ്ടായ പിടിവലി സമൂഹമാധ്യമങ്ങളിലടക്കം ലൈവ് ആയതോടെ ട്രോളുകള്‍ നിറഞ്ഞു. നേതാക്കളെക്കൊണ്ട് വേദി നിറഞ്ഞുകവിഞ്ഞതും അവരെ നിയന്ത്രിക്കാന്‍ നേതൃത്വം പാടുപെട്ടതും കുറ്റ്യാടിയിലെ ചിരിക്കാഴ്ച്ചയായി.

Latest Stories

ശബരിമല വാജിവാഹനത്തിന് സ്വര്‍ണം ഒട്ടിച്ചത് താന്‍ തന്നെയെന്ന് സുരേഷ് ഗോപി; എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു; ഭഗവാന് സമര്‍പ്പിച്ചതാണ്, രസീതൊന്നും വാങ്ങാന്‍ നിന്നില്ല, രേഖകള്‍ അവരുടെ കയ്യിലുണ്ടാകും

ആഗോള അയ്യപ്പസംഗമം വന്‍ അഴിമതിയുടെ വേദിയെന്ന് രമേശ് ചെന്നിത്തല; ഉച്ചയോടെ അവസാനിച്ച സമ്മേളനത്തിന് ചെലവായത് 7 കോടി, വെട്ടിപ്പല്ലാതെ മറ്റെന്താണ് ഇത്

ഇന്നലത്തെ പ്രസംഗം കൊള്ളേണ്ടയിടത്ത് കൊണ്ടു!; രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്ന് പ്രമേയത്തിലെ പ്രധാന ആവശ്യം

രാഹുല്‍ ഗാന്ധിയുടെ വാക്കിന്റെ മൂര്‍ച്ചയില്‍ പുളഞ്ഞ് ഭരണപക്ഷം

പണിമുടക്കിനെ ജനിപ്പിക്കുന്ന നിയമം– പുതിയ തൊഴിൽ കോഡുകളുടെ നിശ്ശബ്ദ രാഷ്ട്രീയം

ആഗോള അയ്യപ്പസംഗമത്തിലെ വരവുചെലവ് കണക്കുകളില്‍ വ്യാപക പൊരുത്തക്കേട്; ദേവസ്വം ബോര്‍ഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു മുന്‍കൂര്‍ ജാമ്യം; കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം

സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് പൂര്‍ണം; കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല, വലഞ്ഞു യാത്രക്കാര്‍; പകരം സംവിധാനവുമായി പൊലീസും സന്നദ്ധസംഘടനകളും

ഇന്ത്യക്ക് എന്റെ ബോളിംഗ് പ്രകടനത്തെ ഭയമാണ്, അതുകൊണ്ടാണ് അവർക്ക് ഇത്രയും സമ്മർദ്ദം: ഉസ്മാൻ താരിഖ്

ഇന്ത്യയുമായി ഇതിന് മുൻപും കളിച്ചിട്ടുണ്ട്, ഇത്രയും വലിയ അമിതാവേശത്തിന്റെ കാര്യമൊന്നുമില്ല: സഹിബ്‌സാദ ഫര്‍ഹാന്‍