നർക്കോട്ടിക് ജിഹാദ് പരാമർശം; സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചില്ല, കോൺ​ഗ്രസ് ഇടപെട്ട ശേഷം വിവാദത്തിന് അയവുണ്ടായെന്ന് വി ഡി സതീശൻ

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശ വിഷയത്തിൽ കെപിസിസി പ്രസിഡന്റും താനും ചേർന്ന് സംഘർഷത്തിന് അയവ് വരുത്തനാണ് ശ്രമിച്ചത് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.  സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കണം. സർക്കാർ ചർച്ചക്ക് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടത് എന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ സമവായ ശ്രമം തുടങ്ങിയാൽ പ്രതിപക്ഷം പൂർണമായി സഹകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.

വിവാദത്തിൽ സർക്കാർ ചെയ്യേണ്ട കടമ ചെയ്തില്ല. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചില്ല. സർക്കാർ ചർച്ചക്ക് തയാറാകാത്തതിനാലാണ് പ്രതിപക്ഷം സാമുദായിക നേതാക്കളെ കണ്ടത്. എല്ലാവരെയും ഒരു മേശക്ക് ചുറ്റും ഇരുത്തി പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും സതീശൻ പറഞ്ഞു.

സിപിഎം പല അഭിപ്രായങ്ങളാണ് പാല ബിഷപ്പിന്റെ പ്രസ്താവനയിൽ നടത്തിയത്. വിഷയത്തിൽ സംഘപരിവാർ അജണ്ടയുണ്ട്. അതിലൂടെ മുതലെടുപ്പിനായി പലരും ശ്രമിക്കുന്നു. മന്ത്രി വി എൻ വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് തെറ്റല്ല. സംഘർഷത്തിന് അയവ് വരുത്തണം. സർക്കാർ പക്ഷം പിടിക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം തടയാനാകുമായിരുന്നു. കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടും വിദ്വേഷ പ്രചാരണം സർക്കാർ തടഞ്ഞില്ല. സംഘർഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രകടനമോ ചർച്ചകളോ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകരുതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

വിവാദത്തിൽ സംഘ്പരിവാർ അജണ്ട‍യുണ്ടെന്ന് കോൺഗ്രസ് മുൻകൂട്ടി പറഞ്ഞിരുന്നു. ഒരു ഭാഗത്ത് പ്രശ്നമുണ്ടാകുമ്പോൾ അത് വഷളാകാൻ വേണ്ടി മറുഭാഗത്ത് കാത്തിരിക്കുന്ന ആളുകളും ഉണ്ട്. ബിഷപ്പ് പറഞ്ഞത് വീണുകിട്ടിയത് പോലെ ആഘോഷമാക്കാൻ കാത്തിരിക്കുന്നവരുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”