വിമത വൈദികരും പ്രതിഷേധക്കാരും സഭയുടെ പുറത്തേക്ക്; വത്തിക്കാന്റെ നിര്‍ദേശത്തില്‍ ലിസ്റ്റ് എടുത്തു; അച്ചടക്ക നടപടി ഉടന്‍; ബോസ്‌കോ പുത്തൂര്‍ മാര്‍പ്പാപ്പയെ കാണും

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പൊട്ടിത്തെറിയിലേക്ക്. മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാത്ത വിമതര്‍ക്കെതിരെ കര്‍ശ നടപടി എടുക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുര്‍ബാന ഏകീകരണത്തില്‍ അതിരൂപത ഫെറോനകളോട് റിപ്പോര്‍ട്ട് തേടി.

അതിരൂപതയില്‍ ഏതെല്ലാം പള്ളികളില്‍ ക്രിസ്മസ് ദിനം മുതല്‍ ഏകീകൃത കുര്‍ബാന ആരംഭിച്ചു എന്നതില്‍ കൃത്യമായ കണക്ക് നല്‍കണമെന്ന് വത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കീകൃത കുര്‍ബാന അര്‍പ്പണത്തിന്റെ കണക്ക് എടുക്കാന്‍ വത്തിക്കാന്‍ അപ്പസ്തോലീക്ക് അഡ്മിനിസ്ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന് തീരുമാനിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് തയാറാക്കാനുള്ള സര്‍വേ നടപടികള്‍ അതിരൂപത ക്യൂരിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിരൂപത വികാരി ജനറല്‍ വര്‍ഗീസ് പൊട്ടക്കന്‍, ചാന്‍സിലര്‍ മാര്‍ട്ടിന്‍ കല്ലിങ്കല്‍ എന്നിവരാണ് സര്‍വേ നടപടികള്‍ നടത്തുന്നത്. ഇതിനായുള പ്രത്യേക ഫോമുകള്‍ ഓരോ പള്ളികളിലും എത്തിച്ചു. വികാരിമാര്‍ മറ്റാരെയും അറിയിക്കാതെ ഫോമുകള്‍ പൂരിപ്പിച്ച് വാട്ട്സാപ്പ് നമ്പറില്‍ അയയ്ക്കാനാണ് നിര്‍ദ്ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി മുഖേനേ മാര്‍പാപ്പാക്കും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന് നാളയോ മറ്റന്നാളോ സമര്‍പ്പിക്കും. വത്തിക്കാന്റെ നിര്‍ദേശം അനുസരിക്കാത്ത വൈദികരെ സഭയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഇങ്ങനെ വൈദികരെ പുറത്താക്കുന്ന പള്ളികളിലേക്ക് പുതിയ വൈദികരെ നിയോഗിക്കും. ഇതിനുള്ള നടപടികള്‍ സഭാ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. പള്ളികളില്‍ സമരം അടക്കമുള്ള നടത്തുന്ന വിമതരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാനും ഇവരെയും സഭയുടെ പുറത്താക്കാനുമുള്ള നിര്‍ദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്.

അടുത്ത ആഴ്ചയാണ് ഇതു സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം ഉണ്ടാകുക. അതിന് മുന്നോടിയായി അപ്പസ്തോലിക്ക് അഡ്മിനിസ്ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ വത്തിക്കാനിത്തി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. അതിരൂപതക്കായുള്ള പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസിലും കൂടികാഴ്ചയില്‍ പങ്കെടുക്കും. തുടര്‍ന്നായിരിക്കും വത്തിക്കാന അച്ചടക്ക നടപടികള്‍ പ്രഖ്യാപിക്കുക. സിനഡിന് ശേഷം ജനുവരിയില്‍ എല്ലാ പള്ളികളും തുറക്കാനും തീരുമാനമായിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപത 2023 ലെ പറവിപെരുന്നാളിന് എല്ലാ പള്ളികളിലും ഏകീകത കുര്‍ബാന നടപ്പിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശിച്ചിരുന്നു. പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ സഭയാണ് വിഘടന വിഭാഗമാക്കരുത്. സഭാഐക്യം ഉറപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഇടയന്‍മാര്‍ സഭയ്ക്ക് പുറത്തുപോകേണ്ട നിര്‍ബന്ധിത സാഹചര്യം സഷ്ടിക്കരുത്.

സഭയുടെ തീരുമാനം അനുസരിക്കാതെ വന്നാല്‍ വേദനയോടെയെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടിവരും. അതിലേക്ക് എത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, പിറവിത്തിരുന്നാളില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും എകീകൃത കുര്‍ബാന നടത്തണം. ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങള്‍ തുടരരുത്. സഭയില്‍ നിന്ന് സ്വയം വേര്‍പെടരുതെന്നും മാര്‍പ്പാപ്പ പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു.

മാര്‍പാപ്പയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് രാജിവച്ചതിന് പിന്നാലെയാണ് അദേഹം വീഡിയോ പുറത്തുവിട്ടത്. . ആരാധനക്രമ തര്‍ക്കത്തില്‍ കര്‍ശന നടപടി എടുക്കാത്തതിനെ തുടര്‍ന്ന് കര്‍ദിനാളിനോട് വത്തിക്കാന്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. സഭാ തര്‍ക്കത്തില്‍ നേരിട്ട് ഇടപെടാനാണ് വത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജോര്‍ജ് ആലഞ്ചേരി രാജിവെച്ച ഒഴിവിലേക്ക് വത്തിക്കാന്‍ കര്‍ശന നടപടി എടുക്കുന്ന ബിഷപ്പിനെയാണ് നിയോഗിക്കുക.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി