ആദ്യം സിഗ്നൽ തകരാറിലായി, പിന്നീട് ട്രാക്ക് മാറ്റുന്ന പോയന്റും; വന്ദേഭാരത് ഇന്നലെ വൈകിയോടിയത് രണ്ട് മണിക്കൂർ

ആലപ്പുഴ വഴി തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ശനിയാഴ്ച വൈകിയോടിയത് രണ്ട് മണിക്കൂർ. എറണാകുളത്ത് ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകിഎത്തിയ ട്രെയിൻ കോഴിക്കോടും കണ്ണൂരും എത്തിയത് രണ്ട് മണിക്കൂർ വൈകിയാണ്. തീരദേശപാതയിലെ ചേപ്പാട് റെയില്‍വേ സിഗ്‌നല്‍ തകരാറിലായതും മാരാരിക്കുളം സ്റ്റേഷനിലെ ട്രെയിൻ ട്രാക്ക് മാറ്റുന്നതിനുള്ള പോയന്റ് തകാറിലായതുമാണ് വന്ദേഭാരത് വൈകാൻ കാരണമായത്.

സിഗ്‌നല്‍ തകരാറിലായതിനാല്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. പിന്നാലെ ആലപ്പുഴ സ്റ്റേഷനിലും 15 മിനിറ്റ് നിര്‍ത്തിയിട്ടു. ആലപ്പുഴ പിന്നിട്ട് മാരാരിക്കുളം സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രാക്ക് മാറ്റുന്നതിനുള്ള പോയന്റ് തകരാറിലായത്. 20 മിനിറ്റിനു ശേഷമാണ് ഇവിടെ തകരാര്‍ പരിഹരിച്ചത്. ആദ്യമായാണ് ഇതേ രീതിയില്‍ വൈകി വന്ദേഭാരത് വൈകുന്നത്.

ഒരു മാസം മുന്‍പാണ് തീരദേശപാതയിലൂടെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയത്. ശനിയാഴ്ച തിരുവനന്തപുരത്തു നിന്നു പതിവുപോലെ 4.05നു തന്നെ വന്ദേഭാരത് പുറപ്പെട്ടു. കൊല്ലത്ത് രണ്ടുമിനിറ്റു വൈകി 4.53ന് എത്തി. പിന്നീട്, കൃത്യസമയത്തുതന്നെ കായംകുളം സ്റ്റേഷന്‍ പിന്നിട്ടു. അതിനുശേഷം ചേപ്പാട്ടെത്തിയപ്പോഴാണ് സിഗ്‌നല്‍ ലൈറ്റ് തെളിയാതെ വന്നത്.

വൈകിട്ട് 6.35ന് എറണാകുളത്ത് എത്തേണ്ട വണ്ടി രാത്രി 8.15നാണ് എത്തിയത്. കോഴിക്കോട് 9.23ന് എത്തേണ്ട തീവണ്ടി രണ്ടുമണിക്കൂര്‍ വൈകി 11.20നാണ് എത്തിയത്. കണ്ണൂരിൽ 10.24ന് എത്തേണ്ട വണ്ടി 12.22 നാണു എത്തിയത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം