വന്ദേ ഭാരതിന് വന്‍വരവേല്പ്; അഞ്ച് ദിവസത്തേക്കുള്ള എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് തീര്‍ന്നു

മികച്ച പ്രതികരണം നേടി വന്ദേ ഭാരത് എക്സ്പ്രസ്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത്. ഈ മാസം 28നാണ് വന്ദേ ഭാരതിന്റെ സര്‍വീസ് ആരംഭിക്കുന്നത്. 25ന് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും.

ഇന്ന് എട്ട് മണിയോടെയാണ് വന്ദേ ഭാരത് ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചത്. അഞ്ച് ദിവസത്തെ എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കിംഗ് ഫുള്‍ ആയത്. മറ്റ് ടിക്കറ്റുകള്‍ക്കും ആവശ്യക്കാരേറെയാണ്.

തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയും ചെയര്‍കാറിന് 1590 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് എക്‌സിക്യൂട്ടീവ് കോച്ചിന് 2060 രൂപയും ചെയര്‍കാറിന് 1090 രൂപയുമാണ്. തിരുവനന്തപുരം എറണാകുളം എക്‌സിക്യൂട്ടീവ് കോച്ചിന് 1420 ഉം ചെയര്‍കാറിന് 765 ഉം ആണ് നിരക്ക്.

ചെയര്‍കാറില്‍ 914 സീറ്റുകളും എക്‌സിക്യൂട്ടീവില്‍ 86 സീറ്റുകളുമാണുള്ളത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ 6.07 ന് കൊല്ലത്തും 8.17ന് എറണാകുളത്തും എത്തും. ഷൊര്‍ണ്ണൂരിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു. 9.22 ന് തൃശൂരില്‍ എത്തുന്ന വന്ദേ ഭാരത് 10.02 ന് ഷൊര്‍ണൂരില്‍ എത്തും.

11.03 ന് കോഴിക്കോട് എത്തും എന്നതാണ് പുതിയ സമയക്രമം. 12.03 ന് കണ്ണൂരിലും 1.25 ന് കാസര്‍ഗോഡ് എത്തും. 8 മണിക്കൂര്‍ 5 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്നും വന്ദേ ഭാരത് കാസര്‍ഗോഡ് എത്തും. ട്രയല്‍ റണ്‍ നടത്തുന്ന ഘട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ