ആദ്യം ന്യായീകരണ ക്യാപ്സ്യൂളുകൾ ഇറക്കി രക്ഷിക്കാൻ നോക്കി; വൈകിയെങ്കിലും രാജി നല്ല തീരുമാനമെന്ന് വി.ഡി സതീശൻ

വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്നുള്ള എം.സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. രാജി നേരത്തെ ആയിരുന്നെങ്കിൽ കുറേക്കൂടി ഗുണം കിട്ടിയേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വനിതാ കമ്മീഷൻ പാവപ്പെട്ട പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തേണ്ടതുണ്ട്. ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു. ന്യായീകരണ ക്യാപ്സ്യൂളുകൾ ഇറക്കി ജോസഫൈനെ രക്ഷിക്കാൻ പറ്റുമോ എന്ന് സി.പി.എം ആദ്യം ശ്രമിച്ചു നോക്കി എന്നും വി.ഡി സതീശൻ പറഞ്ഞു.

യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ വരെ ജോസഫൈനെ ന്യായീകരിച്ചു രംഗത്ത് വന്നു. പാവപ്പെട്ട പെൺകുട്ടികളെ പിന്തുണയ്ക്കേണ്ടവരാണ് യുവജന സംഘടനകൾ എന്നിട്ടും ന്യായീകരണവുമായി വന്നു. അത് കേരളത്തിൽ വിലപ്പോവില്ല എന്ന് മനസ്സിലായപ്പോഴാണ് സി.പി.എമ്മിന് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. വൈകിയാണെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തത് നല്ല കാര്യമാണ് എന്നും വി.ഡി സതീശൻ പറഞ്ഞു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി