വധശ്രമം അറിഞ്ഞു കൊണ്ട് ചെയ്തതല്ല; കോളജില്‍ നടന്നത് വെറും അടിപിടിയെന്ന് ശിവരഞ്ജിത്തും നസീമും; ജാമ്യം നിഷേധിച്ച് കോടതി

യൂണിവേഴ്സിറ്റി കോളജില്‍ നടന്ന അക്രമത്തില്‍ പ്രതികളായ ആര്‍. ശിവരഞ്ജിത്തിനും എ.എന്‍ നസീമിനും ജാമ്യം നിഷേധിച്ച് കോടതി. വെറും അടിപിടി മാത്രമാണ് കോളജില്‍ നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ ആര്‍ ശിവരഞ്ജിത്തും എ. എന്‍ നസീമും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദില്‍, അദ്വൈത് എന്നീ പ്രതികള്‍ നല്‍കിയ അപേക്ഷയും കോടതി തള്ളി.

ക്യാമ്പസില്‍ ഉണ്ടായത് സാധാരണ അടിപിടി കേസാണെന്ന ഇവരുടെ വാദത്തെ പോലീസ് എതിര്‍ത്തിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ശിവരഞ്ജിത്തും നസീമും. വധശ്രമം അറിഞ്ഞു കൊണ്ട് ചെയ്ത കുറ്റകൃത്യമല്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ തെളിവെടുപ്പും പൂര്‍ത്തിയായി അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് ഇരുപ്രതികളും കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ അപേക്ഷയെ ആണ് പൊലീസ് എതിര്‍ത്തത്. പ്രതികള്‍ യൂണിവേഴ്സിറ്റി കോളജില്‍ വര്‍ഷങ്ങളായി പഠിക്കുന്നവരും എസ്.എഫ്.ഐ  നേതാക്കളുമാണെന്നും ഇവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ വീണ്ടും നഗരമധ്യത്തിലുള്ള ക്യാമ്പസിലെത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

അതുകൂടാതെ പത്തിലേറെ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇവര്‍ക്ക് സംരക്ഷണമൊരുക്കാനും ഈ പ്രതികള്‍ക്ക് സാധിക്കുമെന്നും ജാമ്യാപേക്ഷ നിരസിക്കാനുള്ള കാരണമായി പൊലീസ് ചൂണ്ടിക്കാട്ടി. പൊലീസിന്റെ ഈ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അടുത്തമാസം നടക്കുന്ന സര്‍വകലാശാല പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോകണമെന്നായിരുന്നു ആദിലിന്റെയും അക്ഷയുടെയും ആവശ്യം. എന്നാല്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണ കത്ത് ഉള്‍പ്പെടുത്തി പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി ഇരുവരോടും ആവശ്യപ്പെട്ടു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക