പത്ത് ദിവസത്തിനുള്ളില്‍ നിരത്തുകളിലെ പരസ്യബോര്‍ഡുകള്‍ നീക്കണം; ഭീഷണി ഉണ്ടായാല്‍ പൊലീസ് സഹായം തേടണം; ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഹൈക്കോടതി

പൊതുഇടങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴ ഈടാക്കുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി..
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കോടികള്‍ മുടക്കി നിരത്തുകള്‍ മനോഹരമാക്കിയ ശേഷം ബോര്‍ഡുകള്‍ സ്ഥാപിച്ച് വൃത്തികേടാക്കുകയാണിപ്പോള്‍. സര്‍ക്കാരിന്റെ പരാജയമാണിത്. ബോര്‍ഡ് നീക്കം ചെയ്താല്‍ നടപടി ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കാന്‍ സര്‍ക്കാരിനാകുമോ. പലയിടത്തും അപകടാവസ്ഥയിലുള്ള വലിയ ബോര്‍ഡുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബോര്‍ഡ് വയ്ക്കുകയെന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും കോടതി പറഞ്ഞു.

പ്രധാന റോഡുകളിലേക്കുള്ള കാഴ്ച പൂര്‍ണമായി മറയ്ക്കുന്ന രീതിയില്‍ പാതയോരങ്ങളിലും നടപ്പാതകളിലും കൈവരികളിലും സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ അലോസരമുണ്ടാക്കുന്നുണ്ട്. റോഡിന്റെ കാഴ്ച മറച്ചുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കേണ്ടതാണ്. നിയമവിരുദ്ധമായി ബോര്‍ഡ് വയ്ക്കുന്നവരുടെ സ്വാധീനവും അധികാരവും സമൂഹ നന്മയെ കരുതി നടപടിയെടുക്കേണ്ട പൊതുഅധികാരികള്‍ക്കു തടസ്സമാകരുതെന്നു കോടതി ഓര്‍മപ്പെടുത്തി.

പാതയോരത്തും നടപ്പാതകളിലും വൈദ്യുതി ടെലിഫോണ്‍ പോസ്റ്റിലുമൊക്കെ പരസ്യബോര്‍ഡുകളും വ്യക്തികളുടെ സ്വയംപ്രശംസാ ബോര്‍ഡുകളും പെരുകുകയാണ്. റോഡിനു മറുപുറത്തെ വാഹനങ്ങള്‍ കാണാനാവാതെ വഴിയാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യുന്നത് അപകടമുണ്ടാക്കും.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ദേശീയ, രാജ്യാന്തര വ്യവസ്ഥകള്‍ പിന്തുടരാന്‍ ബാധ്യതയുള്ള അധികൃതര്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡ് അനുവദിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. മണ്ണില്‍ അലിഞ്ഞു ചേരില്ലെന്നതും കത്തിച്ചാല്‍ വിഷവാതകങ്ങള്‍ പുറന്തള്ളുമെന്നതും ഫ്‌ലെക്‌സിന്റെ വലിയ അപകടമാണ്. പുനരുപയോഗിക്കാനുമാവില്ല.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ 2010 ജനുവരി എട്ടിനു സര്‍ക്കുലര്‍ ഇറക്കിയിട്ടും അനധികൃത പരസ്യങ്ങളും ബോര്‍ഡുകളും പെരുകുകയാണെന്നതു ഗൗരവത്തിലെടുക്കണം. അനധികൃത പരസ്യങ്ങള്‍ അനുവദിക്കുന്നതു നിയമപ്രകാരം ഫീസ് നല്‍കി പരസ്യ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവരോടുള്ള വിവേചനമാണ്. ഈ വിഷയത്തില്‍ സമഗ്രനിലപാട് വേണം. സംസ്ഥാനമെങ്ങും സമാന പ്രശ്‌നം നിലവിലുള്ളതിനാല്‍ ഇതു പ്രാദേശികാടിസ്ഥാനത്തില്‍ പരിഗണിക്കേണ്ടതല്ലെന്നു കോടതി വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ