ശിവഗിരി സന്ദര്‍ശിച്ച് ഉമ തോമസ്; പരസ്യമായി പിന്തുണച്ച് മഠം

തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ശിവഗിരി മഠം. തിരഞ്ഞെടുപ്പില്‍ സത്യവും നീതിയുമുള്ളവര്‍ ജയിച്ചു വരണമെന്നും പിടി തോമസിന്റെ വഴിയിലൂടെയാണ് ഉമയുടെയും യാത്രയെന്നും ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ഉമ തോമസ് വര്‍ക്കലയിലെ ശിവഗിരി മഠം സന്ദര്‍ശിച്ചത്. മഠത്തില്‍ അനുഗ്രഹം തേടിയെത്തിയതാണെന്നും സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ പറഞ്ഞു. അതേസമയം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടക്കുകയാണ്. ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാന്‍ പോയ നേതാക്കള്‍ മടങ്ങി വരുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണം കൂടുതല്‍ ശക്തമാകും.

ഉമാ തോമസിന്റെ ഇന്നത്തെ പ്രചാരണം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഉദ്ഘാടനം ചെയ്യുക. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് ഉദ്ഘാടനം. എന്‍ഡിഎ യുടെ തെരെഞ്ഞെടുപ്പ് ഓഫീസും ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

Latest Stories

റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് പോലും സ്റ്റാലിന്‍ അനുമതി നല്‍കിയില്ല; അര്‍ഹമായ സീറ്റുകളും നല്‍കിയില്ല; സിപിഎമ്മിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി

‘15,000 രൂപയുടെ സാരി 1900 രൂപയ്ക്ക്, നടി ആര്യയുടെ ബുട്ടീക്കിന്റെ പേരിൽ വമ്പൻ തട്ടിപ്പ്, പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്

IND VS ENG: ഒടുവിൽ ആ തീരുമാനം പുനഃപരിശോധിച്ച് ബിസിസിഐ, ഇം​ഗ്ലണ്ടിന് ‍ഞെട്ടൽ

സ്‌കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു

IND vs ENG: "അഞ്ചാമത്തെ ടെസ്റ്റ് മത്സരം ഒരു പരാജയമായി മാറിയേക്കാം, അതിനാൽ സാഹത്തിന് മുതിരാതെ നാലാം ടെസ്റ്റിൽ അദ്ദേഹത്തെ ഇറക്കണം''

ബിനു എന്നാണ് ആദ്യ ഭർത്താവിന്റെ പേര്, വേർപിരിയാൻ കാരണം ഇതായിരുന്നു, വെളിപ്പെടുത്തി രേണു സുധി

IND vs ENG: 'ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് പൂർണ്ണ കാരണക്കാരൻ അവൻ'; ഇന്ത്യൻ താരത്തെ കുറ്റപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ

വേടന്റെ പാട്ട് സിലബസിലുണ്ടാകും, കാലിക്കറ്റ് സർവകലാശാല മുന്നോട്ട് തന്നെ; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയുണ്ടാകില്ല