'ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കിയായവര്‍ക്ക്', പി.ടിയുടെ നമ്പര്‍ ഇനി ഉമ തോമസിന് സ്വന്തം

പി.ടി തോമസിന്റെ സുപരിചിതമായ നമ്പര്‍ ഇനി ആരും മറക്കേണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. പിടിയുടെ ആ നമ്പര്‍ ഉമ തോമസ് ഉപയോഗിക്കുന്നുണ്ടെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

‘ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നില്‍ക്കുന്നവര്‍ക്ക്, പി.ടിയുടെ സുപരിചിത നമ്പര്‍ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള ഉമ ചേച്ചിയുടെ തീരുമാനം നല്‍കുന്ന ആശ്വാസം ചെറുതല്ല.’ അദ്ദേഹം കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എറണാകുളത്തേക്കുള്ള യാത്രയിലാണ് ; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി. പുന്നപ്രയില്‍ എത്തിയപ്പോള്‍ ഫോണിലേക്ക് ഒരു കാള്‍ വരുന്നു. ‘പി.ടി’ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞു !

പെട്ടെന്ന് ഫോണ്‍ എടുത്തു. കാരണം ഈ പേരില്‍ ഫോണ്‍ വരുന്നതെല്ലാം ആദ്യകാലത്ത് ആരാധനയും പിന്നീട് അടുത്ത് പ്രവര്‍ത്തിക്കാന്‍ പറ്റിയതു മുതല്‍ സന്തോഷവും പകരുന്ന കാര്യമാണ്! എടാ അങ്ങനെ ചെയ്യണം , ഇങ്ങനെ ചെയ്യരുത് എന്നെല്ലാം പറഞ്ഞ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പി.ടിയെന്ന സ്‌നേഹാനുഭവം അത്ര ആഴത്തിലാണ്.

ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്തു നിന്നും ‘വിഷ്ണു, ഉമ ചേച്ചിയാണ് , ഞാന്‍ പതിനൊന്ന് മണി കഴിഞ്ഞ് നോമിനേഷന്‍ കൊടുക്കുകയാണ്. പ്രാര്‍ത്ഥന ഉണ്ടാവണം ‘

ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നില്‍ക്കുന്നവര്‍ക്ക്, പി.ടിയുടെ സുപരിചിത നമ്പര്‍ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള
ഉമ ചേച്ചിയുടെ തീരുമാനം നല്‍കുന്ന ആശ്വാസം ചെറുതല്ല.

തൃക്കാക്കര അനാഥമാവില്ല…
നന്മ ജയിക്കും ….
തൃക്കാക്കര ജയിക്കും …..

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക