'ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കിയായവര്‍ക്ക്', പി.ടിയുടെ നമ്പര്‍ ഇനി ഉമ തോമസിന് സ്വന്തം

പി.ടി തോമസിന്റെ സുപരിചിതമായ നമ്പര്‍ ഇനി ആരും മറക്കേണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. പിടിയുടെ ആ നമ്പര്‍ ഉമ തോമസ് ഉപയോഗിക്കുന്നുണ്ടെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

‘ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നില്‍ക്കുന്നവര്‍ക്ക്, പി.ടിയുടെ സുപരിചിത നമ്പര്‍ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള ഉമ ചേച്ചിയുടെ തീരുമാനം നല്‍കുന്ന ആശ്വാസം ചെറുതല്ല.’ അദ്ദേഹം കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എറണാകുളത്തേക്കുള്ള യാത്രയിലാണ് ; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി. പുന്നപ്രയില്‍ എത്തിയപ്പോള്‍ ഫോണിലേക്ക് ഒരു കാള്‍ വരുന്നു. ‘പി.ടി’ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞു !

പെട്ടെന്ന് ഫോണ്‍ എടുത്തു. കാരണം ഈ പേരില്‍ ഫോണ്‍ വരുന്നതെല്ലാം ആദ്യകാലത്ത് ആരാധനയും പിന്നീട് അടുത്ത് പ്രവര്‍ത്തിക്കാന്‍ പറ്റിയതു മുതല്‍ സന്തോഷവും പകരുന്ന കാര്യമാണ്! എടാ അങ്ങനെ ചെയ്യണം , ഇങ്ങനെ ചെയ്യരുത് എന്നെല്ലാം പറഞ്ഞ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പി.ടിയെന്ന സ്‌നേഹാനുഭവം അത്ര ആഴത്തിലാണ്.

ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്തു നിന്നും ‘വിഷ്ണു, ഉമ ചേച്ചിയാണ് , ഞാന്‍ പതിനൊന്ന് മണി കഴിഞ്ഞ് നോമിനേഷന്‍ കൊടുക്കുകയാണ്. പ്രാര്‍ത്ഥന ഉണ്ടാവണം ‘

ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നില്‍ക്കുന്നവര്‍ക്ക്, പി.ടിയുടെ സുപരിചിത നമ്പര്‍ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള
ഉമ ചേച്ചിയുടെ തീരുമാനം നല്‍കുന്ന ആശ്വാസം ചെറുതല്ല.

തൃക്കാക്കര അനാഥമാവില്ല…
നന്മ ജയിക്കും ….
തൃക്കാക്കര ജയിക്കും …..

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു