പിഡിപി പീഡിത വിഭാഗം; ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തി; രണ്ടു പേരും ഒരുപോലെയല്ല; നിലമ്പൂരില്‍ എല്ലാ വര്‍ഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുന്നുവെന്ന് ഗോവിന്ദന്‍

നിലമ്പൂരില്‍ എല്ലാ വര്‍ഗീയവാദികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് നിലകൊള്ളുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതായിരിക്കും ഈ കൂട്ടുകെട്ട്. എല്ലാ വര്‍ഗീയ ശക്തികളെയും ചേര്‍ത്തുകൊണ്ട് വര്‍ഗീയ മുന്നണിയായി യുഡിഎഫ് മാറിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയകക്ഷികളുമായുള്ള കൂട്ടുകെട്ടിനെ യാതൊരു മന:പ്രയാസവുമില്ലാതെ പരസ്യമായി അംഗീകരിക്കുകയാണ് യുഡിഎഫ്. കുറച്ചേറെ കാലമായി നടത്തിവരുന്ന പ്രവര്‍ത്തനം മുന്നണിരൂപത്തില്‍ മുന്നോട്ടുപോകുകയാണ് ഇപ്പോള്‍. ഒരു കാലത്തും ജമാഅത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള വര്‍ഗീയശക്തികളുമായി സിപിഎമ്മിന് ഒരുബന്ധവുമില്ല. ജമാഅത്തെ ഇസ്ലാമിയുടെ പേര് യുഡിഎഫിനൊപ്പം വന്നപ്പോള്‍ അതിനെ നേരിടാനായി ഏതോ സന്യാസി വന്നിരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. അതാരാണെന്ന് പോലും അറിയില്ല.

പിഡിപി പീഡിത വിഭാഗമാണെന്നും ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. അബ്ദുള്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

‘പിഡിപിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വര്‍ഗീയ ശക്തിയാണ്. ആര്‍എസ്എസ് പോലെ ഇസ്ലാമിക രാഷ്ട്രംവേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്’ ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍